വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു

Kerala

മാനന്തവാടി: വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. തേയില തോട്ടത്തില്‍ പണി കഴിഞ്ഞുവരുന്നവര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് മറിഞ്ഞതറിഞ്ഞയുടന്‍ പരിസരവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ അതില്‍ ഒന്‍പത് പേര്‍ മരിച്ചതായി ഡി എം ഒ പറഞ്ഞു.