നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ; രഹ്ന ഫാത്തിമക്കെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

Kerala

കൊച്ചി: നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമക്കെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കേസുമായ ബന്ധപ്പെട്ട് പോക്‌സോ കേസാണ് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ ചുമത്തിയിരുന്നത്. ഇതിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.

തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരുന്നത്. തിരുവല്ല സ്വദേശിയായ അഭിഭാഷകനായിരുന്നു രഹ്നക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.