യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരി അറസ്റ്റില്‍

Kerala

കാസര്‍കോട്: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു. തീണ്ടി യാത്രക്കിടെയായിരുന്നു യുവതിയോട് വൈദികന്റെ ലൈംഗീകാതിക്രമം. കാസര്‍കോട് റെയില്‍വേ പൊലീസാണ് വൈദികനെ അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് (48) ആണ് പിടിയിലായത്.

ഇന്നലെ രാവിലെ എട്ടുമണിയോടെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് ലൈംഗീകാതിക്രമം നടന്നത്. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് നേരെയായിരുന്നു വൈദികന്റെ അതിക്രമം. മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ വിട്ടതോടെ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

കോയമ്പത്തൂരില്‍ പള്ളി വികാരിയാണ് ജോജിസ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം യുവതി ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.