ഹജ്ജ് യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി

India

ന്യൂദല്‍ഹി: ഇത്തവണത്തെ ഹജ്ജ് യാത്രക്കുള്ള മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി. മെയ് ഒമ്പതിന് ഇന്ത്യയില്‍ നിന്നുള്ള അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം തുടങ്ങും. അവസാന വിമാനം ജൂണ്‍ 10നാണ്. മടക്കയാത്ര ആരംഭിക്കുന്നത് ജൂണ്‍ 20നാണ്. യാത്ര ക്രമീകരിച്ചിരിക്കുന്നത് ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ്. സൗദി അറേബ്യ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇനി തീരുമാനം എടുക്കാനുള്ളത് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രയുടെ കാര്യത്തിലാണ്.

ഇത്തവണ 20 പുറപ്പെടല്‍ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഇത്തവണയും കേരളത്തില്‍ നിന്നുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളാണ്. കരിപ്പൂര്‍വഴി പോകുന്ന തീര്‍ഥാടകന്‍ 3,53,313 രൂപ കരിപ്പൂര്‍വഴി പോകുന്ന തീര്‍ഥാടകനും 3,55,506 രൂപ കണ്ണൂര്‍വഴി പോകുന്നവരും നെടുമ്പാശേരിവഴിയുള്ള തീര്‍ഥാടകര്‍ 3,53,967 രൂപയുമാണ് അടയ്‌ക്കേണ്ടത്. ആദ്യഗഡു 81,500 രൂപ അടയ്‌ക്കേണ്ടത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. മാര്‍ച്ച് മൂന്നാം വാരത്തോടെ അവശേഷിക്കുന്ന തുക അടച്ച് തീര്‍ക്കണം.

കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യക്കാണ് മക്കയിലും മദീനയിലുമടക്കം തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യം ഒരുക്കുന്നതിനുള്ള ചുമതല. മിനിസ്റ്ററി ഓഫ് സിവില്‍ ഏവിയേഷനും ഹജ്ജ് കാലത്തെ ആരോഗ്യകരമായ കാര്യങ്ങള്‍ മിനിസ്റ്ററി ഓഫ് ഹെല്‍ത്തും സംയുക്തമായിട്ടായിരിക്കും തീര്‍ഥാടകരുടെ യാത്രാ സൗകര്യം നിര്‍വഹിക്കുക.

ഹജ്ജ് ഓപറേഷന് സ്വകാര്യ ഏജന്‍സികളുമായി ഒരു ബന്ധവുമുണ്ടാകില്ല മറിച്ച് പൂര്‍ണമായും സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കാണ് ഹജ്ജ് ഓപറേഷന്റെ മുഴുവന്‍ ചുമതലയും. ഓണ്‍ലൈന്‍വഴിയും ഹജ്ജ് അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. 20വരെ സ്വീകരിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് വെബ്‌സൈറ്റില്‍ മാര്‍ഗനിര്‍ദേശത്തിന്റെ പൂര്‍ണരൂപം ലഭ്യമാണ്.