കൂടത്തായി കൊലപാതക കേസ്, കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹര്‍ജി പരിഗണിക്കാന്‍ മാറ്റി

India

ന്യുഡല്‍ഹി: കൂടത്തായി കൊലപാതക കേസില്‍ തെളിവില്ലെന്നും കുറ്റവിമുക്തയാക്കണമെന്നും ആവശ്യപ്പെട്ടുള്ള ജോളിയുടെ ഹര്‍ജി പരിഗണിക്കാന്‍ മാറ്റി. മൂന്നാഴ്ച്ചക്ക് ശേഷം പരിഗണിക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസില്‍ തെളിവില്ലെന്ന് വാദിച്ച ജോളി വിചാരണ നിര്‍ത്തിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അഡ്വ. സച്ചിന്‍ പവഹയാണ് ജോളിക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്. 2019ലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വിവരം പുറത്തറിഞ്ഞത്.

2002 മുതല്‍ 2016 വരെ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് ഭര്‍തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായത്.