പെണ്‍കുട്ടികളെ വലയിലാക്കി മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച് അവരില്‍ നിന്നും പണം തട്ടുന്ന യുവതി പൊലീസ് പിടിയില്‍

Kerala

കോഴിക്കോട്: പെണ്‍കുട്ടികളെ വലയിലാക്കി മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയും പിന്നീട് പീഡനത്തിന്റെ പേര് പറഞ്ഞ് പണം തട്ടുകയും ചെയ്യുന്ന യുവതി പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ അഫ്‌സീന (29) ആണ് കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ പിടിയിലായത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്തായ പെണ്‍കുട്ടിയെ കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ളാറ്റിലെത്തിക്കുകയും അവിടെ മുന്‍കൂട്ടി ഏര്‍പ്പാടാക്കിയ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം ഇതിന്റെ പേരില്‍ അവര്‍ നിന്നും പണം തട്ടാന്‍ യുവതി ശ്രമം നടത്തി. എന്നാല്‍ യുവാക്കള്‍ പണം നല്‍കാതെ വന്നപ്പോള്‍ ഇരയായ പെണ്‍കുട്ടിയെയും കൂട്ടി പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സിന തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം നല്‍കിയതെന്നും പട്ടം തട്ടലായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. 2023 മാര്‍ച്ച് മാസമായിരുന്നു സംഭവം നടന്നത്.

കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി കണ്ണൂരില്‍ ജോലി ചെയ്യുമ്പോഴാണ് അഫ്‌സീനയുമായി സൗഹൃത്തിലാകുന്നത്. പിന്നീട് അഫ്‌സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ചു നല്‍കുകയായിരുന്നു. പിഡനത്തിനായി എല്ലാ ഒത്താശയും ചെയ്തതും അഫ്‌സിന തന്നെയായിരുന്നു. പണം തട്ടുകയായിരുന്നു അഫ്‌സിനയുടെ ലക്ഷ്യം.

യുവതിയെ കൂട്ടബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അവര്‍ക്ക് സഹായം ചെയ്ത അഫ്‌സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലും നേരത്തെ അറസ്റ്റിലായിരുന്നു.

സബ്ബ് ഇന്‍സ്‌പെക്ടര്‍ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജുമോഹന്‍. കെ കെ, ദീപ്തിഷ് കെ പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ െ്രെകം സ്‌കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.