പറവൂരിലെ അരുംകൊലക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങള്‍; മരിച്ചത് പിറവം കക്കാട് സ്വദേശി ബേബിയും ഭാര്യ സ്മിതയും

Kerala

കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായുംഅന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവര്‍ ആണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. 18 ഉം 21ഉം വയസ്സുള്ള പെണ്‍മക്കള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് ഇവരുടെ മക്കള്‍. ഇവരെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചു.

58കാരനായ ബേബി പ്രവാസിയായിരുന്നു. കുറച്ച് കാലങ്ങളായി നാട്ടിലാണ് താമസം. ഇന്ന് രാവിലെയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മക്കളെയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ഇയാള്‍ തൂങ്ങിമരിച്ചത്. രാവിലെ ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദാരുണമായ കാഴ്ച കാണുന്നത്. ഉടനെ മക്കളെ ആശുപത്രിയിലെത്തിച്ചു. സ്മിത അപ്പോഴേക്കും മരിച്ചിരുന്നു.