കിരീടത്തിലെ സേതുമാധവന് പിന്നാലെ വീരസ്യം മുഴക്കി നടക്കുന്ന കൊച്ചിൻ ഹനീഫ കഥാപത്രമാണ് കെ ജെ പി

Opinions

വിപൽ സന്ദേശം/ സി ആർ പരമേശ്വരൻ

കെ ജെ പിയെ പേടിച്ചിട്ടാണ് കമ്മികൾ കോഴിക്കോട്ട് സദാചാര പോലീസിങ്‌ നടത്തിയ മഹിളാ മോർച്ചക്കാരെ ആക്രമിക്കാത്തത് എന്നാണോ കരുതുന്നത്?

രണ്ടുമൂന്നു ജന്മം തടവ് ശിക്ഷ കിട്ടാവുന്ന അഞ്ചാറു കേസുകൾ ഇട്ട് ഒന്നും ചെയ്യാതെ പെരുങ്കള്ളനെ സംരക്ഷിച്ച്, അതേസമയം പേടിപ്പിച്ച്, നിൽക്കുകയാണ് രാമരാജു മോദിരാജു. ഇനിയിപ്പോൾ ക്യാപ്റ്റന്റെ മുഖത്തിട്ട് തോണ്ടിയാലും കമ്മികൾ കേരള സംഘികളെ തിരിച്ചു ഒന്നും ചെയ്യില്ല. സദാചാരപോലീസിംഗ് നടത്തിയ മോർച്ച ചേച്ചിമാരെ മോർച്ചറിയിലാക്കുമെന്ന് DYFI. ചുമ്മാ. സദാചാര പോലീസിംഗ് പോട്ടെ , രണ്ടുകൊല്ലം മുമ്പ് കണ്ണൂരിൽ ഒരു കമ്മിയെ സങ്കികൾ കൊന്നിട്ട് കമ്മികൾ തിരിച്ചൊന്നും ചെയ്തില്ല. ഈ ഗാന്ധിയൻ മനോഭാവം കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ആദ്യമാണ്.

നവ കേരള യാത്രയിൽ യൂത്തു കോൺഗ്രസുകാരെ അറഞ്ചം പുറഞ്ചം തല്ലിയപ്പോൾ, യുവമോർച്ചക്കാരെ പോലീസ് തലോടി വിട്ടതേയുള്ളൂ. DYFI ഗുണ്ടകൾ ആകട്ടെ യുവമോർച്ചക്കാരെ കണ്ടു പേടിച്ചോടുന്നതായി ഭാവിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റുകാരുടെ ഈ സംയമനം ഒക്കെ ആപത്തിലകപ്പെട്ടിരിക്കുന്ന തൈക്കണ്ടി കുടുംബത്തെ രക്ഷിക്കാനാണ്. ആ കുടുംബമാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി. ആ മുൻഗണന കരുതി എന്ത് അപമാനവും യുവ ഗുണ്ടകൾ സഹിക്കും.

അതുകണ്ട് കെ ജെ പി നെഗളിക്കാൻ ഒന്നുമില്ല. ‘കിരീടം ‘എന്ന ചിത്രത്തിലെത് പോലെ രാമരാജു മോദി രാജു എന്ന മോഹൻലാലിന്റെ പിന്നാലെ വീരസ്യവും വെല്ലുവിളിയും മുഴക്കി നടക്കുന്ന കൊച്ചിൻ ഹനീഫയാണ് കെ. ജെ പി.