രൂപ കല്പനക്ക് കൂടുതൽ മുൻതൂക്കം നല്കുന്ന കേരളത്തിലെ നഗരം കോഴിക്കോടെന്ന്
കോഴിക്കോട്: മറ്റു നഗരങ്ങളെയപേക്ഷിച്ച് കോഴിക്കോടാണ് കൂടുതൽ നഗര രൂപ കല്പനക്ക് മുൻതൂക്കം നല്കുന്ന നഗരമെന്ന് ദി എർത്ത് സാരഥികളായ പി.പി. വിവേക്, എം. നിഷാന്ത് എന്നിവർ പറഞ്ഞു. കോഴിക്കോട് ദെ എർത്തിൽ ആരംഭിച്ച ബിലോങ് എക്സിബിഷനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പിനെ പോലുള്ളവരുടെ ഇക്കാര്യത്തിലുള്ള താൽപര്യം ഏറെ പ്രോത്സാഹനാജനകമാണ്. എന്നാൽ സംസ്ഥാന തലത്തിൽ എടുക്കുമ്പോൾ ഈ രീതിയിലല്ല കാര്യങ്ങൾ. പക്ഷേ സംസ്ഥാന സർക്കാർ ഇപ്പോൾ ഡിസൈൻ പോളിസി പ്രഖ്യാപിച്ചതുകൊണ്ട് കാര്യങ്ങൾ മാറി വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഇവർ പറഞ്ഞു.
ആർക്കിടെക്റ്റുകൾ എന്നാൽ കുറച്ചു മുൻപു വരെ സമൂഹത്തിലെ ചിലർക്ക് അപ്രാപ്യരാണെന്ന ധാരണയായിരുന്നുവെന്നും ഇപ്പോഴത് മാറി വരുന്നുവെന്നും അവർ കൂട്ടി ചേർത്തു. കഴിഞ്ഞ 21ന് ആണ് ബിലോങ് വാസ്തുവിദ്യാ പ്രദര്‍ശനം ആരംഭിച്ചത്. ഇന്ന് മുതൽ വൈകീട്ട് 3 മുതൽ 6 വരെ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും പൊറ്റമ്മൽ -നെല്ലിക്കോട് ദെ എര്‍ത്തില്‍ ആണ് പ്രദർശനം.
അത്യാധുനികമായ വാസ്തുവിദ്യാ സങ്കല്‍പ്പങ്ങള്‍ വരെ അവതരിപ്പിക്കപ്പെടുന്ന പ്രദര്‍ശനത്തിൽ നിര്‍മിത ബുദ്ധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് ആണ് ഉദ്ഘാടനം ചെയ്തത്. ഐഐഎ കേരള ചെയര്‍മാന്‍ നൗഫല്‍ പി. ഹാഷിം, ഐഐഎ കാലിക്കറ്റ് ചെയര്‍മാന്‍ വിനോദ് സിറിയക്, ബാബു ചെറിയാന്‍, അനിത ചൗധരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥി കളായിരുന്നു.
ലയണ്‍സ് പാര്‍ക്ക്, ടാഗോര്‍ ഹോള്‍, പിണറായി എജ്യുക്കേഷന്‍ ഹബ് തുടങ്ങിയവയുടെ മോഡലുകള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയര്‍, അര്‍ബന്‍ മ്യൂസിയം തുടങ്ങിയ ദ എര്‍ത്തില്‍നിന്നുള്ളവയും എക്സിബിഷനിലുണ്ട്.