ആറ് സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലു സീറ്റ് സ്വന്തമാക്കി ‘ഇന്ത്യ’ സഖ്യം

India

ദില്ലിക്കത്ത് / കൈപ്പാറേടന്‍

ആറ് സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യത്തിന്റെ നാലു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ജാര്‍ഖണ്ഡില്‍ ‘ഇന്ത്യ’ സഖ്യത്തിന്റെ ഘടകകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ബേബി ദേവി, 17,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ദുമ്രി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു.

ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ‘ഇന്ത്യ’ സഖ്യത്തിലെ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ബി ജെ പിയെ പരാജയപ്പെടുത്തി.

പുതുപ്പള്ളി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ചാണ്ടി ഉമ്മന്‍ 37000 വോട്ടുകള്‍ക്ക് വിജയിച്ചു. രണ്ടാം സ്ഥാനം ‘ഇന്ത്യ’ സഖ്യത്തില്‍ അംഗമായ CPIM – ന്. BJP ക്കു കെട്ടിവെച്ചതു നഷ്ടപ്പെട്ട ദയനീയ പരാജയം.

പശ്ചിമ ബംഗാളില്‍ ‘ഇന്ത്യ’ സഖ്യത്തിന്റെ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 4,300ലധികം വോട്ടുകള്‍ക്ക് ബി ജെ പിയില്‍ നിന്ന് ധൂപ്ഗുരി സീറ്റ് പിടിച്ചെടുത്തു.

ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സീറ്റ് 2,400 വോട്ടുകള്‍ക്ക് ബി ജെ പി നിലനിര്‍ത്തി.

ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍ സീറ്റുകളില്‍ ബി ജെ പി യഥാക്രമം 30,237, 18,871 വോട്ടുകള്‍ക്കു വിജയിച്ചു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024 ലെ നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി, ബി ജെ പി നേതൃത്വത്തിലുള്ള NDA യ്‌ക്കെതിരെ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തിന്റെ ചുവടുറപ്പിക്കലായിട്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കാണക്കാക്കേണ്ടത്.