കേരളത്തെ മുടിപ്പിക്കാന്‍ ജനിച്ചവന്‍റെ മഹത്വമാണ് പ്രവാസി വിപ്ലവ സ്‌നേഹികള്‍ നിരന്തരം പ്രഘോഷിക്കുന്നത്

Articles

വിപല്‍സന്ദേശം / സി ആര്‍ പരമേശ്വരന്‍

ലോക ബാങ്കില്‍ ഏതോ മലയാളി വിരുദ്ധദ്രോഹി ഉണ്ട്. അല്ലെങ്കില്‍, പുട്ടടിക്കാന്‍ കാശില്ലാതെ ‘എവിടെ നിന്ന് ഇനി കടം വാങ്ങും’ എന്ന് വിശന്നിരിക്കുന്ന വിജ്ജുവിന്റെ മുമ്പില്‍ പ്രവാസി ബോണ്ട് എന്ന ആശയം ആരെങ്കിലും അവതരിപ്പിക്കുമോ?

അതു പോട്ടെ. ഫേസ്ബുക്കില്‍ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും എസ്.എഫ്.ഐ.ക്കും ഡി.വൈ.എഫ്.ഐ. ക്കും വേണ്ടി ഏറ്റവും തൊണ്ട കീറുന്നത് ആരാണെന്ന് അറിയാമോ? അത് പ്രവാസി മലയാളികളാണ്. മുപ്പതും നാല്പതും കൊല്ലം മുമ്പത്തെ എസ്.എഫ്.ഐ.നൊസ്റ്റാള്‍ജിയ ആണ് കുരയ്ക്കലിനു പിന്നിലെ പ്രചോദനം.

സ്വന്തം മക്കള്‍ക്ക് ഒക്കെ ലോകത്ത് കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ച്, ലോലമായ സോഫയില്‍ ചാരി കിടന്നാണ് അന്തംകമ്മി പിള്ളേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഗതികിട്ടരുത് എന്ന ദുഷ്ടചിന്തയോടെ എസ് എഫ് ഐ മക്കളോട് ‘സമരം ചെയ്യൂ, ഇനിയും സമരം ചെയ്യൂ, അടിക്കൂ, തൊഴിക്കൂ, എന്നൊക്കെ അമേരിക്കയിലെയും യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും ഗള്‍ഫിലെയും ശതകോടീശ്വരന്മാരും ശതകോടീശ്വരികളും ആഹ്വാനം ചെയ്യാറുള്ളത് . കേരളം മുടിപ്പിക്കാന്‍ ജനിച്ചവന്റെ മഹത്വം നിരന്തരം പ്രഘോഷിക്കുന്നത്.

പ്രവാസികളായ ഈ വിപ്ലവ സ്‌നേഹികള്‍’ ഞാന്‍ മുന്‍പേ, ഞാന്‍ മുന്‍പേ’ എന്ന മട്ടില്‍ തിക്കിത്തിരക്കി വാങ്ങട്ടെ ബ്രണ്ണന്റെ പ്രവാസി ബോണ്ടുകള്‍. ആ കാശ് പണ്ടാരമടങ്ങും എന്നത് തീര്‍ച്ച. ഇനി പണ്ടാരമടങ്ങിയാല്‍ തന്നെ എന്താ? വിപ്ലവത്തിന് വേണ്ടിയാണ് പണ്ടാരമടങ്ങിയത് എന്ന് ആശ്വസിക്കാമല്ലോ. പ്രവാസി സഖാക്കളെ, ഇതാണ് നിങ്ങളുടെ വിശ്വസ്തത തെളിയിക്കാനുള്ള ശരിയായ അവസരം.