വഴക്കമുള്ള ഭാഷാസമീപനമാണ് പാട്ടെഴുത്തില്‍ പഥ്യം: വൈശാഖ് സോമനാഥന്‍

Kozhikode

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 63-ാമത് സെഷനില്‍ ഗാനരചനയിലെ ഭാഷാ പ്രയോഗത്തിലെ വഴക്കത്തില്‍ നിന്ന് ഉടലെടുക്കുന്ന സൗന്ദര്യത്തിന് ഊന്നല്‍ നല്‍കി ഗാനരചയിതാവും ഗായകനുമായ വൈശാഖ് സോമനാഥന്‍. താളത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം തന്റെ ഗാനരചനാ യാത്രയിലൂടെ കണ്ടെത്തിയ തമിഴ്, മലയാളം ഭാഷകള്‍ക്കിടയിലുള്ള പൊതുവായ ഘടകങ്ങളെക്കുറിച്ച് വിവരിച്ചു.

തമിഴിനെ അപേക്ഷിച്ച് ചില മലയാളം വാക്കുകള്‍ പാടാന്‍ അനുയോജ്യമല്ലെന്ന് വൈശാഖ് സമര്‍ത്ഥിച്ചു. കൂടാതെ, തമിഴിന്റേത് മാത്രമായി കണക്കാക്കപ്പെടുന്ന ചില വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ മലയാളത്തിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ അന്വേഷിക്കുമ്പോള്‍ തമിഴും മലയാളവും തമ്മിലുള്ള വേര്‍തിരിവ് മങ്ങുകയാണെന്ന തന്റെ നിരീക്ഷണവും അദ്ദേഹം അവതരിപ്പിച്ചു.

സെഷന്റെ രണ്ടാം ഭാഗത്തില്‍ വൈശാഖ് വിവിധ റിഥം ഫോര്‍മാറ്റുകളെ കുറിച്ചും ടൈം മീറ്ററും അതിന്റെ സര്‍ഗാത്മക സാധ്യതകളെ കുറിച്ചുമാണ് ഉദാഹരണ സഹിതം വിശദീകരിച്ചത്.