കോഴിക്കോട് : സിദ്ധാർത്ഥ് എന്ന വിദ്യാർഥിയെ ക്രൂരമായി അക്രമിച്ചും, റാഗ് ചെയ്തും, പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ സംഭവം കേരള സമൂഹത്തിന് അപമാനമാണ്. കലാലയങ്ങളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർഥി സംഘടനകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം.
വിദ്യാ കേന്ദ്രങ്ങളിൽ വളരുന്ന ക്രിമിനലുകളെ മാതൃകാപരമായി ശിക്ഷിക്കണം. കുറ്റവാളികൾക്ക് പിന്തുണ നൽകിയ സാഹചര്യം സ്റ്റുഡന്റ്സ് ഡീൻ, അധ്യാപകർ എന്നിവരിൽ നിന്നുണ്ടായത് ഗൗരവമായി കാണണമെന്നും എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്ലഹ്, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
