മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കുക: ഐ.എസ്.എം

Kozhikode

കോഴിക്കോട് : ജനിച്ചു വളർന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഫാഷിസത്തിൻ്റെ മനുഷ്യത്വത്തിന് നേരെയുള്ള കടന്നുകയറ്റം തുടരുമ്പോൾ മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന് പ്രതീക്ഷ നൽകുന്ന കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തിൽ വരിക എന്നത് നാടിൻ്റെ മഹത് പൈതൃകവും പാരമ്പര്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും ലക്ഷ്യമാകണം. സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ചൂണ്ടുവിരലിൽ പുരട്ടപ്പെടുന്ന മഷി രാഷ്ട്രീയ രംഗത്തെ സദാചാര മൂല്യങ്ങളുടെ ശക്തമായ വീണ്ടെടുപ്പിനുള്ളത് കൂടിയാവണമെന്നും സംഗമം ആഹ്വാനം ചെയ്തു.

പ്രസിഡണ്ട് ശരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.എം.എ അസീസ്, ഓർഗനൈസിംഗ് സെക്രട്ടറി ബരീർ അസ് ലം , ഭാരവാഹികളായ റഹ് മത്തുല്ല സ്വലാഹി പുത്തൂർ, യാസർ അറഫാത്ത് , ശിഹാബ് തൊടുപുഴ, ശംസീർ കൈതേരി , സൈദ് മുഹമ്മദ് കുരുവട്ടൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഹാഫിദുർറഹ്മാൻ മദനി ( കോഴിക്കോട് സൗത്ത്) ശമീർ വാകയാട് (കോഴിക്കോട് നോർത്ത് ) തൻസീർ സ്വലാഹി ( മലപ്പുറം ഈസ്റ്റ്) അബ്ദുല്ലത്വീഫ് തിരൂർ ( മലപ്പുറം വെസ്റ്റ്) ഫാരിഷ് കൊച്ചി (എറണാകുളം)എം.എം ഇഖ് ബാൽ (പാലക്കാട്)മുഹമ്മദ് അക് റം (കണ്ണൂർ)അക് ബർ അലി (തൃശൂർ) സൻസിൽ സലീം (ആലപ്പുഴ) സജിൻ വടശ്ശേരിക്കോണം ( തിരുവനന്തപുരം) തുടങ്ങിയവർ പ്രസംഗിച്ചു.