നവവധുവിന് മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്, ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി, വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വിവാഹ മോചനം

Kozhikode

കോഴിക്കോട്: ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വധുവിന്റെ വീട്ടുകാരാണ് പരാതി നല്‍കിയത്.

എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാര ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച് താലിമാല മടക്കിനല്‍കി വേര്‍പിരിഞ്ഞതിന് പിന്നാലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡനത്തിനാണ് പന്തീരാക്കാവ് സ്വദേശി രാഹുലിനെതിരെ കേസെടുത്തത്.

ഞെട്ടിക്കുന്ന തരത്തിലായിരുന്നു വധുവിന് മര്‍ദനം. വിവരം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസില്‍ അറിയിച്ചു. മെയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയില്‍ ഉറച്ചു നിന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.

12ന് രാത്രിയിലായിരുന്നു മര്‍ദ്ദനം. രാത്രി ഒരു മണിയോടെ പരാതിക്കാരിയെ സംശയത്തിന്റെ പേരില്‍ മുഖത്തും തലയിലും മറ്റ് ശരീര ഭാഗങ്ങളിലും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് എഫ് ഐ ആര്‍. കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയും ചെയ്തുവെന്നും എഫ് ഐ ആറിലുണ്ട്. വധുവാണ് പരാതിക്കാരിയെന്നും എഫ് ഐ ആര്‍ പറയുന്നു. കേബിള്‍ കൊണ്ട് കഴുത്തില്‍ മുറിക്കിയതുകൊലപാതക ശ്രമമായും വിലയിരുത്തുന്നു.

രാത്രി ഒരു മണിക്ക് തുടര്‍ന്ന മര്‍ദ്ദനം 15 മിനിറ്റോളം നീണ്ടുവെന്നാണ് എഫ് ഐ ആറില്‍ നിന്നും മനസ്സിലാകുന്നത്. ഐപിസിയിലെ 498 എയും 324ഉം ആണ് ചുമത്തിയ വകുപ്പുകള്‍. അതുകൊണ്ട് തന്നെ പ്രതിയായ രാഹുലിന് സ്‌റ്റേഷന്‍ ജാമ്യം കിട്ടില്ല.