തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്ന്നായിരുന്നു മരണം. കലാഭവൻ മണി, മുകേഷ്, രംഭ എന്നിവരെ കേന്ദ്രകഥാപാത്ര ങ്ങളാക്കി 2008-ൽ കബഡി കബഡി’ എന്ന ചിത്രം സുഹൃത്ത് മനു ശ്രീകണ്ഠപുരത്തിനൊപ്പം ചേർന്ന് സുധീർ ബോസ് സംവിധാനം ചെയ്തിട്ടുണ്ട്. അതിലൂടെ സ്വതന്ത്ര സംവിധായകനായി. കലാഭവൻ മണിയുടെ പ്രശസ്തമായ “മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ…’ എന്ന ഗാനം ആദ്യമായി വന്നത് “കബഡികബഡി’ യിലൂടെയായിരുന്നു.

പി. ജി. വിശ്വംഭരൻ സംവി ധാനം ചെയ്ത “പുത്തൂരംപുത്രി ഉണ്ണിയാർച്ച’, അലി അക്ബറിന്റെ “ബാംബൂ ബോയ്സ്’, ദീപൻ്റെ “താന്തോന്നി” എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയ റക്ടറായി പ്രവർത്തിച്ചു. കുറച്ചുകാലം സിനിമാ എഡിറ്റർ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു. രണ്ടു വർഷം മുൻപു വരെ സിനിമാരംഗത്ത്
സുധീർ ബോസ് പ്രവർത്തിച്ചിരുന്നു.

ബാലയുമായി ചേർന്ന് ഒരു സിനിമ ചെയ്യുന്ന തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും നീണ്ട ഇടവേള യ്ക്കുശേഷം സംവിധായകന്റെ കുപ്പായമണിയാൻ അദ്ദേഹത്തിനു
കഴിഞ്ഞില്ല. ജേസി, തമ്പി കണ്ണന്താനം, ക്യാപ്റ്റൻ രാജു, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി നിരവധി സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചു. നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവർത്തിച്ചു. “ഉന്നം എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്. സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട ചെമ്പകശ്ശേരി മഠത്തിൽ ലെയ്ൻ കാലുപറമ്പിൽ വീട്ടിൽ സിനിമാ നിർമാതാക്ക ളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവി യുടെയും പരേതനായ വി.കേശവൻ നായരുടെ യും മകനാണ്. സഹോദരൻ: കെ.എസ്.സുധീന്ദ്ര ബോസ് (ബജാജ് ഫിനാൻസ്, ഏരിയ മാനേജർ). സുരേഷ് ഗോപി നായകനായ കുറ്റപത്രം നിർമ്മിച്ചത് സുധാദേവി ഫിലിംസ് ആയിരുന്നു