എം ടി വാസുദേവൻ നായരുടെ 90 വർഷത്തെ പാരമ്പര്യം ആഘോഷിക്കുന്ന താരനിബിഡമായ മലയാള ആന്തോളജി മനോരഥങ്ങൾ പ്രഖ്യാപിച്ചു സീ 5

Thiruvananthapuram

തിരുവനന്തപുരം: എം. ടി. വാസുദേവൻ നായരുടെ ജന്മദിനത്തിൽ, മലയാള സിനിമയിലെ ഒൻപത് സൂപ്പർ താരങ്ങളും 8 ഇതിഹാസ ചലച്ചിത്ര സംവിധായകരുമുൾപ്പെടെയുള്ള ചലച്ചിത്ര പ്രതിഭകളെ അഭൂതപൂർവമായ രീതിയിൽ സഹകരിപ്പിച്ച 9 രസകരമായ കഥകൾ പ്രദർശിപ്പിക്കുന്ന ‘മനോരഥങ്ങൾ’ എന്ന വെബ് സീരിസിന്റെ ട്രെയിലർ സീ 5 പുറത്തിറക്കി. എംടി വാസുദേവൻ നായരുടെ സാഹിത്യ പ്രതിഭയെ ലോകമെമ്പാടുമുള്ള സ്ക്രീനുകളിലേക്ക് കൊണ്ടുവരുന്ന സീ 5 ഒറിജിനൽ, ‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15 ന് പ്രദർശിപ്പിക്കും. ഓഗസ്റ്റ് 15 ന് പ്രീമിയർ ചെയ്യുന്ന ഈ വെബ് സീരിസ് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സീ 5 ൽ ലഭ്യമാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ഗാർഹിക വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമും ബഹുഭാഷാ കഥാഖ്യാന വേദിയുമായ സീ 5, മലയാള സിനിമയിലെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന സ്മാരക പരമ്പരയായ ‘മനോരഥങ്ങൾ’ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന, എം. ടി എന്നറിയപ്പെടുന്ന സാഹിത്യ കുലപതിയായ മടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരുടെ 90 വർഷത്തെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി വിഭാവനം ചെയ്ത ഈ വെബ് സീരിസ്, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളുടെയും ചലച്ചിത്ര പ്രതിഭകളുടെയും സമാനതകളില്ലാത്ത ഒരു ഒത്തുചേരലിനു കളമൊരുക്കി.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സമൃദ്ധമായ പശ്ചാത്തലത്തിൽ, മനുഷ്യ സ്വഭാവത്തിന്റെ സങ്കീർണ്ണമായ ദ്വൈതതയെ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാറ്റിക് ടൂർ ഡി ഫോഴ്സാണ് ‘മനോരഥങ്ങൾ’. ആദരണീയനായ M.T. വാസുദേവൻ നായർ തന്നെ രചിച്ച ഈ പരമ്പര, മലയാള സിനിമയിലെ ഇതിഹാസ സമാനരായ അഭിനയ, സംവിധാന പ്രതിഭകളെ ഒന്നിപ്പിക്കുന്നു. പരസ്പരബന്ധിതമായ ഒമ്പത് കഥകളിലൂടെ ഈ പരമ്പര മനുഷ്യന്റെ പെരുമാറ്റത്തിന്റെ വൈരുദ്ധ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു എന്നതിനൊപ്പം തന്നെ വലിയ കാരുണ്യത്തിനും അടിസ്ഥാന പ്രചോദനങ്ങൾക്കുമുള്ള നമ്മുടെ കഴിവ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ കുലീനവും ആദിമവുമായ വശങ്ങൾ തമ്മിലുള്ള പരസ്പരബന്ധം അന്വേഷിക്കുന്നതിലൂടെ, സാർവത്രിക അനുഭവങ്ങളോടും വികാരങ്ങളോടും സംസാരിക്കുന്ന മനുഷ്യരാശിയുടെ സമ്പന്നവും സൂക്ഷ്മവുമായ ചിത്രീകരണം ഈ പരമ്പര വാഗ്ദാനം ചെയ്യുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ അഭിനേതാക്കളും സംവിധായകരും സീ5ൽ ഒന്നിക്കുന്നത്.

പത്മവിഭൂഷൺ, ഡോ. കമൽ ഹാസൻ അവതരിപ്പിച്ച ഒൻപത് ആകർഷകമായ കഥകൾ ഉൾക്കൊള്ളുന്ന ഈ സമാഹാരത്തിൽ ഇതിഹാസതാരം മോഹൻലാൽ അഭിനയിച്ചതും പ്രശസ്ത ചലച്ചിത്രകാരൻ പ്രിയദർശൻ സംവിധാനം ചെയ്തതുമായ ‘ഓളവും തീരവും’, ഈ അസാധാരണ പരമ്പരയ്ക്ക് തുടക്കം നൽകുന്നു. പ്രശസ്ത ചലച്ചിത്ര പ്രതിഭയായ രഞ്ജിത്തിൻ്റെ സംവിധാനത്തിൽ താരതമ്യപ്പെടുത്താനാവാത്ത ഒരു മമ്മൂട്ടിയെയാണ് ‘കടുഗന്നാവാ ഒരു യാത്രക്കുറിപ്പ്’ അവതരിപ്പിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖിതം ബിജു മേനോൻ, ശാന്തികൃഷ്ണ, ജോയ് മാത്യു എന്നിവരെ ‘ ഒരുമിച്ച് കൊണ്ടുവരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാഴ്ച്ചയിൽ പാർവതി തിരുവോത്തും ഹരീഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അശ്വതി നായർ സംവിധാനം ചെയ്യുന്ന ‘വിൽപ്പന’ എന്ന ചിത്രത്തിൽ മധുവും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്നു.

പുതിയ തലമുറയിലെ സംവിധായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലോക്കിൽ ബഹുമുഖ പ്രതിഭകളായ ഫഹദ് ഫാസിലും സറീന മൊയ്‌ദുവും ഒന്നിക്കുന്നു. ജയരാജ് നായരുടെ സംവിധാനത്തിൽ കൈല്ലാഷ്, ഇന്ദ്രൻസ്, നെടുമുടി വേണു, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി എന്നിവരുൾപ്പെടുന്ന അഭിനേതാക്കൾ ഒന്നിക്കുന്ന ചിത്രമാണ് ‘സ്വർഗം തുറക്കുന്ന സമയം’. പ്രശസ്ത സംവിധായകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അഭയം തേടി വീണ്ടും ‘ എന്ന ചിത്രത്തിൽ സിദ്ദിഖ്, ഇഷിത് യാമിനി, നസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കടൽക്കാറ്റു’ എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്നു. സാരേഗാമ, ന്യൂസ് വാല്യൂ എന്നിവർ ചേർന്നാണ് ഈ വെബ് സീരിസ് നിർമ്മിച്ചിരിക്കുന്നത്.

സീ5 ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ പറയുന്നത് “മനോരഥങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ഒരു സുപ്രധാന നിമിഷത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതിഭകളുടെ അഭൂതപൂർവമായ ഒരു നിരയെ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നത്, എം. ടി. വാസുദേവൻ നായർക്ക് മലയാളം സിനിമാ വ്യവസായത്തിൽ ലഭിക്കുന്ന ബഹുമാനത്തിന്റെയും ആദരവിന്റെയും ആഘോഷമാണ്.

ഒരു സാഹിത്യ ഭീമനും സിനിമാ ദാര്ശനികനുമെന്ന നിലയിൽ അദ്ദേഹത്തിന്റെ 90 വർഷത്തെ പാരമ്പര്യം സമാനതകളില്ലാത്തതാണ്. അങ്ങനെയുള്ള അദ്ദേഹത്തിന്റെ കഥ സീ5 പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.

ഈ ആന്തോളജി എംടി സാറിൻ്റെ പ്രതിഭയെ ആഘോഷിക്കുക മാത്രമല്ല, ഇന്ത്യയിലും പുറത്തും വലിയ ആരാധകവൃന്ദത്തെ നേടിയ മലയാള സിനിമയുടെ അസാധാരണമായ സർഗ്ഗാത്മകത പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

മലയാള സിനിമയിലെ കഥകളുടെ വർദ്ധിച്ചുവരുന്ന ആരാധകവൃന്ദവും സാർവത്രിക ആകർഷണവും തിരിച്ചറിഞ്ഞ്, കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനായി ഞങ്ങൾ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ‘മനോരഥങ്ങൾ’ മൊഴിമാറ്റിയെത്തിക്കുന്നു “.