കോഴിക്കോട്: ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ഹെല്‍ത്ത് കെയര്‍ ശില്പശാല അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഫ്യദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാന്‍സര്‍ എന്നിവ വ്യാപക മാകുന്നത് സംബന്ധിച്ച് പ്രത്യേക പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ചികിത്സാരംഗം സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യത്തില്‍ പി.എച്ച്.സി, താലുക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നൂതന ചികിത്സാ സംവിധാനം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശില്പശാല അഭിപ്രായപ്പെട്ടും.
സ്വകാര്യ ആശുപത്രികള്‍ വഴിയും നടപ്പാക്കിയിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. എല്ലാ വിധത്തിലുള്ള രോഗങ്ങള്‍ക്കും അടിയന്തിര ചികിത്സാ സംവിധാനങ്ങള്‍ ആരോഗ്യ സുരക്ഷാ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണ ശില്പശാല ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്‌റഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ ശരീഫ് ഏലാംങ്കോട് അധ്യക്ഷനായിരുന്നു. മെട്രോ ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ എം.ഡി ഡോ. മുഹമ്മദ് മുസ്തഫ, അല്‍മാസ് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ കബീര്‍, ഡോ. കെ. ഷഹദാദ്, പ്രൊഫ. ഹാരിസ് ബ്‌നുസലീം, പി.എം ശാഹുല്‍ ഹമീദ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നാസിര്‍ ബാലുശ്ശേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീന്‍ സ്വലാഹി, ജന: സെക്രട്ടറി ടി.കെ നിഷാദ് സലഫി എന്നിവര്‍ പ്രസംഗിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷര്‍ കെ. സജ്ജാദ്, അബ്ദുല്ല അന്‍സാരി, ഡോ. അന്‍ഫസ് മുക്രം, സുഹൈല്‍ പി.യു, ശബീബ് മഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ് : വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ഹെല്‍ത്ത് കെയര്‍ ശില്പശാലയിൽ മെട്രോ ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ എം.ഡി ഡോ. മുഹമ്മദ് മുസ്തഫ മുഖ്യ പ്രഭാഷണം നടത്തുന്നു.