ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകും

Thiruvananthapuram

തിരുവനന്തപുരം: തമ്പാനൂർ റെയിവേ ഭൂമിയിലെ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുന്നതിനുള്ള കോർപ്പറേഷന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. സബ്സിഡി വ്യവ സ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക.

വീട് നിർമിക്കുന്നതിനായി മൂന്ന് സെ ന്റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകണം. ജോയിയുടെ അമ്മയ്ക്ക് വീട് വാഗ്ദാനം ചെയ്ത് കോർപ്പറേഷൻ തന്നെ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിൽനിന്ന് 10 ലക്ഷം രൂപ കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജൂലൈ 13ന് രാവിലെ തോട് വൃത്തിയാക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ജോയിയെ കാണാതായത്.