കണ്ണൂര്: ജനകിക്കാട് വനമേഖലയിൽ ഒരു അപൂർവ അതിഥിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഗവേഷണ വിദ്യാർത്ഥിയായ അസീം ദിൽഷാദ്. ബ്ലാക്ക് ബാസ (Black Baza – Aviceda leuphotes) എന്ന അപൂർവനായ കിളിക്കൊറ്റിയനാണ് ഇവിടെ കണ്ടെത്തിയത്. അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന ഈ പക്ഷിയെ കാണാനായത് വലിയ സന്തോഷകരമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമായും ദക്ഷിണേഷ്യൻ വനംപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ പക്ഷി , മഴക്കാടുകളിലും വൃക്ഷവിതാനങ്ങളിലും വാസംവയ്ക്കുന്നവയാണ്. ചെറിയ തോതിലുള്ള പ്രാദേശിക കുടിയേറ്റ സ്വഭാവമുള്ള ഇവയെ കേരളത്തിലെ ചില ഇടങ്ങളിൽ വേനൽക്കാലത്ത് അപൂർവമായി കാണാം.
നിരവധിയായ ജീവികളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിക്കടുത്ത ജാനകിക്കാട്. വന്യജീവി പരിപാലനം സജീവമായി തുടരുന്നതിനാൽ ഇത്തരം അപൂർവ പക്ഷികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജനകിക്കാട് വനമേഖലയിൽ ബ്ലാക്ക് ബാസയെ കണ്ടെത്തിയ വിവരം പക്ഷിനിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
കോഴിക്കോട് ഫാറൂഖ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മുൻ മേധാവി Dr. SV അബ്ദുൽ ഹമീദിനു കീഴിൽ ഗവേഷണ വിദ്യാർത്ഥിയാണ് അസീം ദിൽഷാദ്. ജാനകിക്കാട് ഇക്കോ ടൂറിസം ഗൈഡും പക്ഷിനിരീക്ഷകനുമാണ് സുധീഷും ഒപ്പമുണ്ടായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിനിടയിലാണ് പക്ഷിയെ കണ്ടെത്തിയത്.
അസീം ദിൽഷാദ് എം
സ്വദേശം: വെള്ളിയൂർ സ്വദേശിയാണ് അസീം ദില്ഷാദ്. പക്ഷികളുടെ വൈവിധ്യത്തിലും സ്വഭാവ മാറ്റങ്ങളിലും ഗവേഷണം ചെയ്യുന്നു. ഫാറൂക് കോളേജ് വിദ്യാർത്ഥി യൂണിയൻ മുൻ ചെയർമാൻ ആയിരുന്നു. ആവാസ വ്യവസതയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരമായ മാറ്റങ്ങൾ പെട്ടന്ന് തന്നെ പക്ഷികളിലും പക്ഷി വൈവിധ്യത്തിലും പ്രതിഫലിക്കുന്നതിനാലാണ് ഗവേഷണത്തിന് ഈ ഒരു വിഷയം തിരഞ്ഞെടുത്തത്. നഗര വത്കരണം പക്ഷികളുടെ സ്വഭാവികമായ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നത് പക്ഷി വൈവിധ്യം കുറയാൻ കാരണമാവുന്നുണ്ട്. അത് കൊണ്ട് തന്നെ കാടുകൾ സംരക്ഷിക്കപ്പെടണം ( പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയത്).