കെ.എൻ.എം മർകസുദ്ദഅവസമ്മേളനത്തിന് പ്രൗഢമായ സമാപനം; അന്ധവിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നത് ചെറുക്കും

Alappuzha

ആലപ്പുഴ: മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ദശാബ്ദങ്ങൾ നീണ്ടു നിന്ന പോരാട്ടങ്ങളിലൂടെ മുസ്ലിം സമുദായത്തിൽ നിന്നും പടിയിറക്കിയ ജിന്ന് ബാധ , പിശാചിനെ അടിച്ചിറിക്കൽ, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് രണ്ട് ദിവസമായി ആലപ്പുഴയിൽ നടന്നു വന്ന കെ.എൻ.എം മർകസുദഅവ സംസ്ഥാന സമ്പൂർണ പ്രതിനിധി സമ്മേളനത്തിന് പ്രൗഢമായ സമാപനം.

പെഹൽഗാം ഭീകരാക്രമണത്തിൻ്റെ മറവിൽ രാജ്യത്ത് മുസ്ലിംകൾക്കെതിരെ ഹിന്ദ്യത്വ ഭീകര ശക്തികൾ വംശഹത്യാ ആക്രമണങ്ങൾ ശക്തിപ്പെട്ടതായി സമ്മേളനം കുറ്റപ്പെടുത്തി. ആൾകൂട്ട കൊലപാതങ്ങളും മുസ്ലിം ആരാധനാലയങ്ങൾക്കും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമെതിരിൽ സംഘ്പരിവാർ ഭരണകൂടങ്ങൾ ബൂൾഡോസർ ഭീകരതയും രാജ്യത്ത് വ്യാപകമായി കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് സംഘ് പരിവാർ തുടർ ഭരണം ഉറപ്പു വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ചട്ടുകമാക്കുകയാണ്. ഇ വി എം മെഷിൻ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും ഇതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടത്തെ ജനാധിപത്യ കക്ഷികൾ പിന്തുണക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

സമാപന സമ്മേളനം കെ.എൻ.എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റ് സി. പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് : പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ കുന്ദംകുളം അദ്ധ്യക്ഷത വഹിച്ചു.ജന സെക്രട്ടറി എം. അഹമ്മറ് കുട്ടി മദനി, കെ. എൽ.പി യൂസുഫ്, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ.പി ഖാലിദ്, ഡോ. അനസ് കടലുണ്ടി, എൻ.എം ജലീൽ, കെ.പി സകരിയ്യ ഡോ. ജാബിർ അമാനി,,കെ.എൽ.പി ഹാരിസ്, സൽമ അൻവാരിയ്യ,ഫൈസൽ നൻമണ്ട, എ.ടി ഹസ്സൻ മദനി,എം.ടി മനാഫ്, പ്രഫ. ശംസുദീൻ പാലക്കോട്, കെ.എം കുഞ്ഞമ്മദ് മദനി, കെ.എ സുബൈർ, ഡോ. ഇസ്മായിൽ കരിയാട് ബി.പി.എ ഗഫൂർ, എ.പി നൗഷാദ്, സുഹൈൽ സാബിർ ,റശീദ് ഉഗ്രപുരം, അബ്ദുസ്സലാം പൂത്തൂർ പ്രസംഗിച്ചു.

എബിനിയർ സൈതലവി, കെ.പി അബ്ദുറഹ്മാൻ സുല്ലമി , സി.മമ്മു കോട്ടക്കൽ,പി.ടി മജീദ് സുല്ലമി,സി ലത്തിഫ് മാസ്റ്റർ സമ്മാന ദാനം നടത്തി.

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സി.കെ അസ്സനാർ ആലപ്പുഴ, നസീർ ആലപ്പുഴ, അബ്ദുറഊഫ് മദനി, സി സി ശകീർ ഫാറൂഖി, ജലീൽ മദനി, ഖാസിം കൊയിലാണ്ടി, ശുകൂർ കോണിക്കൽ, ശാകിർ ബാബു, ടി. ഇബ്റാഹീം അൻസാരി, അബ്ദുൽ ജബ്ബാർ തൃശൂർ, ഇർഷാദ് സ്വലാഹി, ഹാരിസ് സ്വലാഹി, ബശീർ ഫാറൂഖി, നാസറുദ്ദീൻ ഫാറൂഖി ചർച്ചയിൽ പങ്കെടുത്തു .