ഭഗവത് ഗീത ഗാന്ധിക്കും ഗോഡ്‌സെക്കും ഇഷ്ട്ടപെട്ട പുസ്തകം: എന്‍ ഇ സുധീര്‍

Kozhikode

കോഴിക്കോട്: ഗാന്ധിക്കും ഗോഡ്‌സെക്കും ഇഷ്ട്ടപെട്ട പുസ്തകം ഭഗവത് ഗീതയാണെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ഇ എന്‍ സുധീര്‍ കെ എല്‍ എഫ് വേദിയില്‍ അഭിപ്രായപ്പെട്ടു. വായന തന്നെ ജീവിതം എന്നതിനോട് ഞാന്‍ യോജിക്കുന്നില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം തുടര്‍ന്ന് വായനയുടെ വ്യത്യസ്ഥങ്ങളായ തലങ്ങളെക്കുറിച്ചും ഓരോ കാലഘട്ടത്തിലും മാറുന്ന വായനയുടെ രീതികളെപറ്റിയും സംസാരിച്ചു. ഒരുപാട് പുസ്തകങ്ങള്‍ ഉള്ള ഈ ലോകത്ത് വായിക്കാനായി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ പ്രയാസമേറിയ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്, വി മുസഫര്‍ അഹമ്മദ് ‘മരിക്കുകയല്ലേ ഒന്ന് മറിച്ച് നോക്കാം’ എന്ന തന്റെ കവിത ചൊല്ലിക്കൊണ്ട് കൊവിഡ് മഹാമാരികാലത്തെ വായനയെകുറിച്ച് സംസാരിച്ചു. വായന എന്നത് ഒരു തൊഴില്‍ജന്യ രോഗമാണ്. പക്ഷെ നിത്യജീവിതത്തില്‍ അത് ജീവിതജന്യരോഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാനുള്ള തന്റെ പ്രചോദനം തന്നെ വായനയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രമറിഞ്ഞാല്‍ വായന എളുപ്പമാവുമെന്ന് ഇ സന്തോഷ് കുമാര്‍ പറഞ്ഞു. വായനയില്‍ ഗൂഗിളിന് മുമ്പും ശേഷവും വന്ന മാറ്റങ്ങളെകുറിച്ചും സെഷന്‍ സംവദിച്ചു. ‘ഫോര്‍ത്തൗസന്‍ വീക്‌സ്’, ‘ വാര്‍ ആന്റ് പീസ്’ , ‘എ. ഡിക്‌റ്റേറ്റര്‍ ‘ , ‘ജിയുടെ 131 ‘ , ‘ഇബ്രാഹിം അല്കുനിയുടെ’ എന്നീ പുസ്തകങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഇഷ്ടപുസ്തകങ്ങളായി ചൂണ്ടിക്കാട്ടിയത്.