കണ്ണൂർ: ആർ ജി ഖർ മെഡിക്കൽ കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിലും, ശക്തമായ ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കുന്നതിനും ആരോഗ്യ സ്ഥാപനങ്ങൾ അതീവ സുരക്ഷ മേഖലകൾ ആക്കി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനോട് സർക്കാർ കാണിക്കുന്ന നിസംഗതക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഐഎംഎ ജൂനിയർ ഡോക്ടർസ് നെറ്റ്‌വർക്ക്, ഐഎംഎ മെഡിക്കൽ സ്റ്റുഡന്റസ് നെറ്റ് വർക്ക് എന്നിവർ ചേർന്നു പ്രഖ്യാപിച്ച സുനോ ഭാരത് സുനോ ബംഗാൾ പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കണ്ണൂരിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ബെനവൻ നിർവഹിച്ചു.
ആശുപത്രി അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ വിദ്യാർത്ഥികളെയും ജൂനിയർ ഡോക്ടർമാരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ഐഎംഎ എം എസ് എൻ സംസ്ഥാന ചെയർമാൻ ഡോ ലാളിത് സുന്ദരം, ഡിസ്ട്രിക്ട് കമ്മിറ്റി ചെയർമാൻ ഡോ രാജേഷ് ഓ ടി, ദേശീയ വർക്കിംഗ് കൌൺസിൽ അംഗം ഡോ മുകുന്ദൻ നമ്പ്യാർ, കോളേജ് യൂണിയൻ ചെയർമാൻ ഇഷാം മുനീർ എം എസ് എൻ പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റ് കോർഡിനേറ്റർ ഡോ മാധവൻ കെ ടി, ഹൌസ് സർജൺ അസോസിയേഷൻ പ്രസിഡന്റ് ഡോ ഐശ്വര്യ, പിജി അസോസിയേഷൻ പ്രസിഡന്റ് ഡോ ഉമാദേവി ഐഎംഎ പയ്യന്നുർ ബ്രാഞ്ച് പ്രസിഡന്റ് ഡോ ഗൗതം ഗോപിനാഥ്, എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ശ്രീതുൽ യൂ ഡി എസ് എഫ് പ്രതിനിധി അഫില പി ഹുസൈൻ എന്നിവർ സംസാരിച്ചു.
പ്രതിഷേധിച്ച ഡോക്ടർമാരും വിദ്യാർത്ഥികളും കാമ്പസ്സിൽ റാലി സംഘടിപ്പിച്ചു.
എം എസ് എൻ യൂണിറ്റ് പ്രസിഡണ്ട് സയിൻ, സെക്രട്ടറി കാശ്യപ് വിനോദ് എന്നിവർ നേതൃത്വം നൽകി.