സംയോജിത ചികിത്സയിലൂടെ ന്യൂറോ റിഹാബിലിറ്റേഷൻ സാധ്യമാകുമെന്ന് ആയൂർ ശ്രീൻ Iസെമിനാർ

Kozhikode

കോഴിക്കോട്: വിവിധ വൈദ്യ ശാഖകളുടെ സംയോജിതവും സമഗ്രവും വിശാലവുമായ രീതിയിലുള്ള ചികിത്സയിലൂടെ സ്ട്രോക്ക്, അപകടങ്ങൾ, ന്യൂറോ റിലേറ്റഡ് രോഗങ്ങൾ എന്നിവക്ക് വിധേയരായവരെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുമെന്ന് ആയൂർ ഗ്രീൻ ഫൗണ്ടേഷൻ സാരഥികൾ കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആധുനിക വൈദ്യശാസ്ത്രം, ആയൂർവേദം, ഫിസിയോതെറാപ്പി, ഒക്യൂപേഷണൽ തൊറാപ്പി, സ്പീച്ച് തൊറാപ്പി, അക്യൂപങ്ങ്ച്ചർ, യോഗ, ഫ്ലെക്സോളജി , ഹിജാമ തുടങ്ങി വിവിധ ശാസ്ത്ര ശാഖകളിൽ പ്രവർത്തിക്കുന്നവരുടെ സംയോജിതമായ ഇടപെടലിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഫൗണ്ടേഷൻ്റെ കീഴിൽ എടപ്പാളിലടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എൻ. ഏ. ബി. എച്ച് അക്രഡിറ്റഡ് ആയ ആയൂർ ഗ്രീൻ ആശുപത്രികളിലൂടെ നിലവിൽ ഇതു സാധ്യമാകുന്നുണ്ട്.
സ്ട്രോക്കടക്കമുള്ള വ സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കെ ഇത്തരം മുന്നേറ്റങ്ങൾ വ്യാപകമാക്കേണ്ടതിൻ്റെ പ്രാധാന്യം കൂടി വരികയാണ്. ഇത് മുൻ നിറുത്തിയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളുമടക്കമുള്ളവരുടെ ഒരു സമഗ്ര സെമിനാർ ഇന്ന് കോഴിക്കോട്ട് സംഘടിപ്പിച്ചത്. സെമിനാറിൽ നിഷ് തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ, ഡോ. സുജ. കെ. കുന്നത്ത് ഉദ്ഘാടനം ചെയ്തു.

എൻ. ആർ. ഐ.പി ഡയറക്ടർ ഡോ. സഞ്ജീവ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. ഫിറോസ് ഖാൻ എസ്. റാവുത്തർ, ഡോ. പ്രതിഭ. എസ്.നായർ, ആതിര പി.എസ്, ആര്യ എസ്.എസ്, ഡോ. എം. റശീജി, ഡോ. മുഹമ്മദ് റാഫി അബ്ദുൾ, ഡോ. പി.വി. ഫാത്തിമ, എം.ആർ. മെമൂന, ഡോ. സെക്കരിയ്യ കെ.എൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.
|
വാർത്താ സമ്മേളനത്തിൽ ആയൂർ ഗ്രീൻ ഫൗണ്ടർ ഡയറക്ടർ ഡോ. കെ.എൻ സെക്കരിയ്യ , മെഡിക്കൽ ഡയറക്ടർ ഡോ. എം.ടി ഹബീബുള്ള , ഡയറക്ടർ എൻ. അബ്ദുലത്തീഫ്, ഓപ്പറേഷൻ ഓഫീസർ പി.ജിയാസ് എന്നിവർ പങ്കെടുത്തു.