ക്യാമറയില്‍ കുടുങ്ങിയാലും തത്ക്കാലം പിഴയില്ല; ഒരുമാസം കഴിഞ്ഞാല്‍ പ്രമുഖരെ ഒഴിവാക്കി പാവങ്ങളെ പിഴിയും

News

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനം കണ്ടെത്തുന്നതിന് സ്ഥാപിച്ച ക്യാമറകള്‍ പണി തുടങ്ങിയെങ്കിലും ഒരു മാസം പിഴ ഈടാക്കില്ല. മെയ് 19 വരെയാണ് പിഴ ഈടാക്കാതിരിക്കുക. ആദ്യത്തെ ഒരു മാസം ബോധവത്ക്കരണമാണെന്നും അതുകൊണ്ടാണ് ഇളവ് അനുവദിച്ചതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

അതേ സമയം ഒരു മാസം കഴിഞ്ഞാല്‍ പ്രമുഖരെ ഒഴിവാക്കി പാവങ്ങളെ പിഴിയാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഒരു മാസം കഴിഞ്ഞാലും നിയമ ലംഘനം നടത്തി വാഹനം കൈകാര്യം ചെയ്യുന്ന പ്രമുഖര്‍ക്കൊന്നും പിഴ അടക്കേണ്ടി വരില്ല. സാധാരണക്കാരായവര്‍ മാത്രമാണ് പിഴ ഒടുക്കേണ്ടി വരിക.

സംസ്ഥാനത്തെ റോഡുകള്‍ നല്ല നിലവാരത്തിലായതിനാല്‍ വേഗത്തിന്റെ കാര്യത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗത നിയമലംഘനം കണ്ടെത്താന്‍ എ ഐ (നിര്‍മ്മിതബുദ്ധി) ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച 726 കാമറകള്‍ ഇന്ന് രാവിലെ മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. വേണ്ടത്ര ബോധവത്ക്കരണം ഉണ്ടായില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് പിഴ ഈടാക്കുന്നതിന് ഇളവ് നല്‍കിയത്.