താനൂര്‍ കസ്റ്റഡികൊലപാതകത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചനയെന്ന് പി കെ ഫിറോസ്

Kerala

കോഴിക്കോട്: താനൂര്‍ കസ്റ്റഡി കൊലപാതകം ഉന്നത ഗൂഢാലോചനയുടെ ഫലമാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിറോസ്.

യുവാവിനെ ജൂലായ് 31 ന് ഉച്ചക്ക് കസ്റ്റഡിയില്‍ എടുത്തു. ചേളാരിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടും തേഞ്ഞിപാലം സ്‌റ്റേഷനില്‍ ഹാജരാക്കാതെയാണ് താനൂരില്‍ എത്തിച്ചത്. ഉന്നതരിലേക്ക് അന്വേഷണം എത്തണം. ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍സ്വീകരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരെയും പ്രതിയാക്കും. എ.ഡി.എം.എ യുടെ ഒരേ രീതിയിലുള്ള പാക്കറ്റ് കണ്ടെത്തിയത് ദുരൂഹമാണ്.ഡാന്‍സാഫ് സംഘം നേരത്തേ കൊണ്ടു വെച്ചതാണെന്ന് സംശയം. 12 പേരില്‍ ഏഴു പേരെ കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു.

താമിര്‍ ജീഫ്രിയെ മറ്റെന്തോ വൈരാഗ്യത്തിന്റെ പേരില്‍ മയക്ക് മരുന്ന് കേസില്‍ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ അടിമുടി ദുരൂഹതയുണ്ട്. കേസ് സി ബി ഐയില്‍ നിന്നും മാറ്റാന്‍ അണിയറ നീക്കം നടത്തുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കൂടുതല്‍ കേസുകളുണ്ടെന്ന പൊതുബോധമുണ്ടാക്കാന്‍ ശ്രമമാണ് ഇതിന് പിന്നിലെന്നും ഫിറോസ് പറഞ്ഞു.