ഭാര്യയെ തീ കൊളുത്തി മരണം ഉറപ്പാക്കിയ ശേഷം യുവാവ് കഴുത്തറുത്ത് കിണറ്റില്‍ ചാടി മരിച്ചു; കൃത്യം നടത്തിയത് ഭാര്യയെ മര്‍ദിച്ചതിന് ജയിലില്‍ ശിക്ഷ കഴിഞ്ഞ് മൂന്നാം നാള്‍

Kerala

കൊല്ലം: ഭാര്യയെ ജീവനോടെ തീ കൊളുത്തി മരണം ഉറപ്പാക്കിയതിന് ശേഷം യുവാവ് കഴുത്തറുത്ത് കിണറ്റില്‍ ചാടി മരിച്ചു. പാരിപ്പള്ളിയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ റഹീമാണ് ഭാര്യ നാദിറയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഭാര്യ ജോലി ചെയ്തിരുന്ന അക്ഷയ സെന്ററിലെത്തിയ റഹീം നാദിറയെ തീ കൊളുത്തി മരണം ഉറപ്പാക്കിയതിന് ശേഷം തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ ചാടി റഹിം ആത്മഹത്യ ചെയ്യുകയായിരുന്നു.

റഹിയും നാദിറയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ സംശയ രോഗമാണ് ഇതിന് കാരണം. ഭാര്യയെ മര്‍ദിച്ചതിനായിരുന്നു റഹിം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. മൂന്ന് ദിവസം മുമ്പാണ് റഹീം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇവര്‍ക്ക് ഒന്‍പതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

കര്‍ണാടക കുടക് സ്വദേശിനിയാണ് നാദിറ(40). രാവിലെ ഒന്‍പതിനാണ് സംഭവം. നാദിറയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് റഹീമിന്റെ സംശയ രോഗത്തിന് കാരണം. ഓട്ടോ ഡ്രൈവറായ റഹീം നിരവധി കേസുകളിലെ പ്രതിയാണ്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയാണ് നാദിറ.

രാവിലെ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം. റഹീമിന്റെ മൃതദേഹം ഫയഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.