ക്രൈംബ്രാഞ്ചിനെ സഹകരണ കൊള്ളയിലെ പ്രതികളെ രക്ഷിക്കാന്‍ നോക്കി; കേരളത്തില്‍ നടന്നത് 5000 കോടിയുടെ അഴിമതി: പി കെ കൃഷ്ണദാസ്

Thiruvananthapuram

തിരുവനന്തപുരം: സഹകരണ മേഖലയില്‍ കേരളത്തില്‍ നടന്നത് 5000 കോടി രൂപയുടെ അഴിമതിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ െ്രെകംബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷണം നടത്തിയത് പ്രതികളെ സംരക്ഷിക്കാനാണെന്നും ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സര്‍ക്കാര്‍ ഇ ഡിക്കെതിരെ നടത്തുന്നത്. ഇത്രയും വലിയ അഴിമതി നടന്നിട്ടും കേവലം ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ 400ലധികം സഹകരണ ബാങ്കുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും കരിവന്നൂര്‍ ബാങ്കില്‍ മാത്രം അന്വേഷണം ഒതുങ്ങി നില്‍ക്കണം എന്ന അജണ്ടയുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇ ഡിയുടെ അന്വേഷണം ആട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട നിക്ഷേപര്‍ക്ക് പണം മടക്കി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ സഹകരണ ബാങ്കുകളെ സി പി എം സ്വിസ് ബാങ്കുകളാക്കി മാറ്റുകയാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.