ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ 98 മത് ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

Thiruvananthapuram

തിരുവനന്തപുരം: ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയില്‍ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 98മത് ദേശീയ സമ്മേളനം ഈ മാസം 26, 27, 28 തീയതികളില്‍ തലസ്ഥാനത്ത് നടക്കും. 98 മത് ഐ എം എ നാഷണല്‍ കോണ്‍ഫറന്‍സ് ആയ ‘തരംഗ്’ കോവളം കെ റ്റി ഡി സി സമുദ്ര, ഉദയ സമുദ്ര എന്നിവടങ്ങളിലാണ് നടക്കുന്നത്. രണ്ടാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം ദേശീയ കോണ്‍ഫറന്‍സിന് ആദിധേയത്വം വഹിക്കുന്നത്.’സയിന്റിഫിക് വിഷന്‍, ഹെല്‍ത്തി നേഷന്‍’ എന്നതാണ് സമ്മേളന തീം.

ലോകത്താകമാനം ആരോഗ്യ രംഗം അഭൂത പൂര്‍വമായ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഇത്തവണ കോണ്‍ഫറന്‍സ് നടക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങള്‍ കാരണം അവയുണ്ടാക്കുന്ന തുടര്‍ ശാരീരിക പ്രശ്‌നങ്ങള്‍ അതു മൂലം വ്യക്തികള്‍ക്കും , കുടുംബങ്ങള്‍ക്കും സ്‌റ്റേറ്റിനും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത , ആന്റി ബയോട്ടിക് റെസിസ്റ്റന്‍സ് കാരണം ചികിത്സാ രംഗത്തുണ്ടാകുന്ന അനിശ്ചിതാവസ്ഥയും തുടര്‍ന്നുള്ള സാമൂഹ്യ പ്രശനങ്ങളും , മനുഷ്യന്റെ പൂര്‍ണ്ണമായ ആരോഗ്യ സംരക്ഷണത്തിന് മനുഷ്യന്റെ ആരോഗ്യം മാത്രമല്ല മറിച്ചു മറ്റു ജീവ ജാലങ്ങളുടെയും ഒപ്പം സസ്യ ലതാദികളുടെയും കൂടെ നമ്മുടെ പ്രകൃതിയുടെ ആരോഗ്യവും സംരക്ഷിച്ചാല്‍ മാത്രമേ കഴിയൂ എന്നതു ഉള്‍ക്കൊണ്ടു ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്ന രീതിയില്‍ ഒണ്‍ ഹെല്‍ത്ത് (ഏകാരോഗ്യത്തെ ) കുറിച്ച് ചര്‍ച്ച ചെയ്യുക , വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചെലവുകളെക്കുറിച്ചു വിശദമായി പഠിച്ചു പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുക.

ആരോഗ്യ സംരക്ഷണ മേഖലയില്‍ ബഡ്ജറ്റ് വിഹിതം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക അത് സമഗ്ര പൊതുജനാരോഗ്യ സംരക്ഷണത്തിനും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ തോതില്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക ,മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കാലോചിത നവീകരണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള മെഡിക്കല്‍ വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ ക്രിയാത്മകമായി ഇടപെടുക ,പുതിയ രോഗാവസ്ഥകളെക്കുറിച്ചും മാറി മാറി വരുന്ന രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും പഠിച്ചു രോഗ പ്രതിരോധ രംഗത്തും രോഗ ചികിത്സാ രംഗത്തും അത്യന്തം അവശ്യമായ വൈദ്യ ശാസ്ത്ര ഗവേഷണം നിലവിലെ അവസ്ഥയില്‍ നിന്ന് എങ്ങനെ മുന്നേറണം എന്ന ഗവേഷണ നയ രൂപീകരണം , മെഡിക്കല്‍ രംഗത്തെ ഡിജിറ്റല്‍ സ്വാധീനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എ ഐ എങ്ങനെ ചികിത്സാ രംഗത്തും രോഗ പ്രതിരോധ രംഗത്തും ഒപ്പം ആരോഗ്യ അവബോധ രംഗത്തും ഉപയോഗ പ്രദമാക്കാം എന്ന് തുടങ്ങി ആധുനിക വൈദ്യ ശാസ്ത്ര മേഖലയിലെ കാലിക പ്രസക്തമായ എല്ലാ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി അതാതു മേഖലകളിലെ രാജ്യത്തെയും അന്താ രാഷ്ട്ര രംഗത്തെയും ആധുനിക വൈദ്യ ശാസ്ത്ര മേഖലയിലെ അതി കായന്മാര്‍ സമ്മേളിച്ചു ചര്‍ച്ച ചെയ്തു മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഈ മഹാ സമ്മേളനം ഇന്ത്യയുടേയും ലോകത്തിന്റെയും തന്നെ ആരോഗ്യ നയ സമീപനങ്ങളില്‍ കാലോചിതവും ശാസ്ത്രീയവുമായ സമീപനങ്ങളിലൂടെ നമ്മുടെ സമൂഹത്തിനാകെ പ്രയോജനകരമാകും എന്നതില്‍ സംശയമില്ല. ഇക്കാര്യങ്ങള്‍ എല്ലാം ദേശീയ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

26 ന് കേന്ദ്ര കമ്മിറ്റി മീറ്റിംഗ് ആണ് പ്രധാനമായും ഉണ്ടാകുക. 27 ന് 100 ലേറെ സയിന്റിഫിക് സെഷന്‍, മൂന്നൂറിലേറെ റിസര്‍ച്ച് പേപ്പറുകളുടെ അവതരണം എന്നിവ നടക്കും. 2050 ലക്ഷ്യമാക്കി ഐഎംഎ തയ്യാറാക്കുന്ന ഹെല്‍ത്ത് മാനിഫെസ്‌റ്റോ 2050 തിരുവനന്തപുരം ഡിക്ലറേഷന്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടും. കൂടാതെ വിവിധ മേഖലകളിലെ വികസനം കാഴ്ച വെയ്ക്കുന്ന സയിന്റിഫിക് എക്‌സ്‌പോ, ഡോക്ടര്‍മാരുടെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലെ സംഭാവനകള്‍ കാണിക്കുന്ന മെ?ഗാ ഷോ, യുവ ഡോക്ടര്‍മാരുടേയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പാര്‍ലമെന്റായ യുവ തരം?ഗ്, ബിസിനസ് കോണ്‍ക്ലേവ് , സി ഇ ഓ കോണ്‍ക്ലേവ് , മെഡിക്കല്‍ എഡിറ്റേഴ്‌സ് മീറ്റ് , വുമണ്‍ ഡോക്ടര്‍സ് കോണ്‍ക്ലേവ് , എന്നിവയും നടക്കും.

28 ന് ദേശീയ പ്രസിഡന്റായി മലയാളി ഡോക്ടര്‍ ആര്‍ വി അശോകന്‍ ചുമതലയേല്‍ക്കും. അതോടൊപ്പം അടുത്ത ഒരു വര്‍ഷം നീളുന്ന ഐഎംഎയുടെ പൊതു ജനാരോ?ഗ്യ, ആരോ?ഗ്യ വിദ്യാഭ്യാസ ചികിത്സ മേഖലകളിലെ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടും. ഭാരതത്തിലെ വിവിധ ഭാ?ഗങ്ങളില്‍ നിന്നുള്ള 5000 രത്തോളം ഡോക്ടര്‍മാര്‍ പങ്കെടുക്കും 27 ന് വൈകുന്നേരം നാലു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

27ന് രാവിലെ നടക്കുന്ന അക്കാ?ദമിക് സെഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 2050 ലക്ഷ്യമാക്കി ദേശീയ ആരോഗ്യ മാനിഫെസ്‌റ്റോ സെമിനാര്‍ സ്പീക്കര്‍ ശ്രീ എം ഷംസീര്‍ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം ഡിക്ലറേഷന്‍ എന്നറിയപ്പെടുന്ന പ്രസ്തുത മാനിഫെസ്‌റ്റോ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും.

28ന് രാവിലെ 11 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ മലയാളിയായ ഡോ ആര്‍ വി അശോകന്‍ ദേശീയ പ്രസിഡന്റായി സ്ഥാനമേല്‍ക്കും. ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കേന്ദ്ര മന്ത്രി മന്‍സുക്യ മാന്‍ഡവ്യ ,കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരന്‍, ശശി തരൂര്‍ എംപി ശ്രീ എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 28 തീയതി വൈകുന്നേരം സമ്മേളനം സമാപിക്കും

വാര്‍ത്താ സമ്മേളത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ ശ്രീജിത് എന്‍ കുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എന്‍ സുള്‍ഫി നൂഹു, കോ ചെയര്‍മാന്‍ ഡോ. ജി,എസ് വിജയകൃഷ്ണന്‍, സെക്രട്ടറി ഡോ. എ അല്‍ത്താഫ്, കണ്‍വീനര്‍ ഡോ ജോണ്‍ പണിക്കര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എസ് വി അരുണ്‍ എന്നിവര്‍ പങ്കെടുത്തു.