കാമുകി കാലുമാറുനെന്ന സംശയത്തില്‍ ജീവനോടെ ചുട്ടുകൊന്നു

Crime

ചെന്നൈ: കാമുകി കാലുമാറുന്നെന്ന സംശയത്തില്‍ ചങ്ങലയ്ക്ക് ബന്ധിച്ച ശേഷം ചുട്ടുകൊന്നു. ഐ ടി കമ്പനി ജീവനക്കാരി മധുര സ്വദേശിനി ആര്‍ നന്ദിനി (24)നെയാണ് മഹേശ്വരിയെന്ന വെട്രിമാരന്‍ (26) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിലും കൈകളിലും കാലുകളിലും ബ്ലേഡ് കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്.

നന്ദിനിയും മഹേശ്വരിയും മധുരയില്‍ ഒരേ സ്‌കൂളിലാണു പഠിച്ചത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണു മഹേശ്വരി വെട്രിമാരനായി മാറി. ഇരുവരും 8 മാസമായി തുരൈപ്പാക്കത്തെ ഐടി സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. നന്ദിനിയുടെ ജന്മദിനമായിരുന്ന 23ന് അപ്രതീക്ഷിത സമ്മാനം നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരകൃത്യം നടപ്പാക്കിയത്.