ജനാധിപതൃത്തിന്‍റെയും മതനിരപേക്ഷതയുടേയും കരുത്താണ് കെ എല്‍ എഫ്: പിണറായി വിജയന്‍

Kerala

കോഴിക്കോട്: സാക്ഷരകേരളം വിജ്ഞാനകേരളമായി മാറുന്നതിനുള്ള ഗ്യാരണ്ടിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഏഴാമത് കേരളലിറ്ററേച്ചര്‍ ഫെസ്റ്റ്‌വല്‍ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പും വിദ്വേഷവും പടര്‍ത്താനുള്ള ശ്രമം രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്നു ജനാധിപത്യത്തിന്റെ മേല്‍
രാജവാഴ്ച്ചയുടെ ചെങ്കോല്‍ പതിപ്പിക്കാന്‍ ശ്രമം. മതാത്മക നാമജപം നടത്തി ജനങ്ങളെ അടക്കി നിര്‍ത്താന്‍ ശ്രമം ഉണ്ടാകുന്നു. ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ പോരാടാന്‍ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മകള്‍ക്ക് കഴിയും, അത്തരത്തിലൊന്നാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് വേദികളിലായി മുന്നൂറില്‍ കൂടുതല്‍ സെഷനുകളാണ് ഈ തവണ നടക്കുന്നത്. അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘നൃത്തസാദരം എം ടി’, ടി എം കൃഷ്ണയും വിക്കു വിനായക് റാമും ചേര്‍ന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശ, ബുദ്ധാദിത്യ മുഖര്‍ജിയുടെ ഹിന്ദുസ്ഥാനി സംഗീതം, റൂമിയുടെ ജന്മനാടായ കോന്യയില്‍നിന്നെത്തുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാന്‍ഡിന്റെ സംഗീതനിശ എന്നിവ ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക പരിപാടികളും ഈ വര്‍ഷത്തെ ലിറ്ററേച്ചര്‍ വേറിട്ടതാക്കുന്നു. ഇതിന് പുറമെ നാല് ദിവസങ്ങളിലെ രാത്രിയില്‍ വിവിധ ഭാഷകളില്‍ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എം.ടി വാസുദേവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. രവി ഡി.സി ചീഫ് ഫെസിലിറ്റേറ്റര്‍), കവി കെ സച്ചിദാനന്ദന്‍, എം.എസ് ദിലീപ് രചിച്ച ഷീലയുടെ ജീവചരിത്രം ‘കഥ പറയുന്ന ജീവിതം ‘മുഖ്യമന്ത്രി പരിപാടിയില്‍ പ്രകശനം ചെയ്തു.

തോട്ടത്തില്‍ രവീന്ദ്രന്‍ (എം.എല്‍ എ), ബീന ഫിലിപ്പ് (കോഴിക്കോട് മേയര്‍, ഫിറാത് സുനേല്‍ (തുര്‍ക്കി അംബാസിഡര്‍), ക്രിസ്ത്യന്‍ കാമില്‍ (സ്വീഡന്‍ എംബസി), ഷീല സിനിമ തരാം, മല്ലിക സാരാഭായ്, കെ ആര്‍ മീര, മണിശങ്കര്‍ അയ്യര്‍, എം. മുകുന്ദന്‍, സ്‌നേഹില്‍ കുമാര്‍ സിങ് ഐ.എ.എസ്, ലിജീഷ് കുമാര്‍, എ. പ്രദീപ് കുമാര്‍ ചെയര്‍മാന്‍,ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.