കേരളത്തിലെ ജനങ്ങൾ വിലക്കയറ്റവും അമിത നികുതിഭാരവും കൊണ്ട് തീരാദുരിതമനുഭവിക്കുമ്പോൾ, സ്വന്തം മകളെ മാസപ്പടിക്കേസിൽ നിന്ന് രക്ഷപ്പെടുത്താനുള്ള തിടുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി സി സി മെമ്പർ അഡ്വ : ഐ. മൂസ്സ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഇന്ധന സെസ് ഏർപ്പെടുത്തിയത് പെൻഷൻ മുടങ്ങാതിരിക്കാനെന്ന ധനമന്ത്രിയുടെ വാക്കുകൾ, 6 മാസമായി ക്ഷേമപെൻഷൻ മുടങ്ങിക്കിടക്കുന്ന പാവപ്പെട്ടവർ ഹൃദയവേദനയോടെ സഹിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
പദ്ധതി വിഹിതം വെട്ടിക്കുറക്കൽ, ക്ഷേമ പെൻഷൻ കാലതാമസം, അമിത നികുതിവർദ്ധന തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം , ടി.ഭാസ്കരൻ , വി.ചന്ദ്രൻ, എൻ.ശങ്കരൻ, എം.പി. വിദ്യാധരൻ , ബി.സത്യനാഥൻ , എൻ.ബി.പ്രകാശ് കുമാർ, ശാലിനി. കെ.വി , ദിനേശ് ബാബു കൂട്ടങ്ങാരം , പടിയുള്ളതിൽ സുരേഷ് , വി.കെ. ബാലൻ , സുനിത. ടി.കെ , വി.പ്രദീപ് കുമാർ , ബാബു പാറേമ്മൽ , രഞ്ജിത്ത് കുമാർ.വി.കെ ,: ഹരിദാസ്. വി.പി , സ്വപ്ന ജയൻ , എ.പി. പ്രഭാകരൻ , അമീർ. കെ.കെ , വി.കെ. പ്രകാശൻ , രാജീവൻ കോളോറ , ഷാനിഷ് കുമാർ. കെ.എം , രജീഷ് പുതുക്കുടി, സുധീഷ്. കെ.എം എന്നിവർ പ്രസംഗിച്ചു.