ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്തയുവാവിന് ഭിന്നശേഷി സർട്ടിഫിക്കേറ്റ്പുതുക്കിയില്ല: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

Kozhikode

കോഴിക്കോട് : 2011മുതൽ ഭിന്നശേഷി സർട്ടിഫിക്കേറ്റിന്റെ ആനുകൂല്യം ലഭിക്കുന്ന ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്ത യുവാവിന് ഭിന്നശേഷി സർട്ടിഫിക്കേറ്റ് പുതുക്കി നൽകാൻ ജില്ലാ ആശുപത്രി അധികൃതർ വിസമ്മതിച്ചുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്
റിപ്പോർട്ട് ആവശ്യപ്പെട്ടു.

വടകര ഗവ. ആശുപത്രി സൂപ്രണ്ട് പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.മാർച്ചിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

ഏറാമല സ്വദേശി അശ്വന്ത് എ ആറിന്റെ സർട്ടിഫിക്കറ്റാണ് പുതുക്കി നൽകാത്തത്. ടി.ടി.സി. കഴിഞ്ഞ യുവാവിന് എംപ്ലോയ്മെന്റ ഏക്സ്ചേഞ്ചിൽ പേര് ചേർക്കാൻ വേണ്ടിയാണ് സർട്ടിഫിക്കേറ്റ് പുതുക്കേണ്ടി വന്നത്. എന്നാൽ പുതിയ മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ് വേണമെന്നാണ് ആശുപത്രി അധിക്യതർ പറഞ്ഞത്. പിതാവ് ടി. അശോകനാണ് പരാതി നൽകിയത്.