കണ്ണൂർ : പോലീസിൻ്റെയും പ്രോസിക്യൂഷൻ്റെയും ഗുരുതര വീഴ്ചയിൽ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട വിധി നീതിന്യായ വ്യവസ്ഥയിലെ വിശ്വാസ്യം നഷ്ടപ്പെടുത്തിയതായി ഐ.എസ്.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ്. നീതി നിഷേധമാണുണ്ടായിരിക്കുന്നതെന്നും സർക്കാർ ഇത് ഗൗരവമായി കാണാതെ പോകരുതെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മതേതര ഇന്ത്യയെ വീണ്ടെടുക്കുന്നതിന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയതു. ജില്ല പ്രസിഡണ്ട് മുഹമ്മദ് റാഫി തളിപ്പറമ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഹദ് ഇരിക്കൂർ,റബീഹ് മാട്ടൂൽ, അനസ് തളിപ്പറമ്പ, ഇസ്മാഈൽ ചമ്പാട് ,ഇജാസ് ഇരിണാവ് സംസാരിച്ചു.