മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

Kerala

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും ഹൈകക്കോടതി നോട്ടീസ്. സി എം ആര്‍ എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴനാടന്റെ ഹര്‍ജിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമുള്‍പ്പടെ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്.

സി എം ആര്‍ എല്ലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന് പകരമായാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിന് പണം നല്‍കിയത് എന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. കുഴല്‍നാടന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാതെ പിണറായി വിജയന്‍, വീണ വിജയന്‍ എന്നിവരെ മാത്രം എതിര്‍കക്ഷികളാക്കിയതില്‍ പ്രോസിക്യൂഷന്‍ ഇന്നും അസ്വഭാവികത ഉന്നയിച്ചു. എന്നാല്‍ ആരെ വേണമെങ്കിലും എതിര്‍കക്ഷികളാക്കാമെന്നും സാങ്കേതികത്വം പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും ഹര്‍ജിക്കാരന്‍ മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്ത എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കുകയായിരുന്നു.

കഴിഞ്ഞ മെയ് 6നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതും തുടര്‍ന്ന് മാത്യു കുഴല്‍വാടന്‍ ഹൈക്കോടതിയെ സമീപിച്ചതും. മാത്യു കുഴല്‍നാടന്റെ ഹര്‍ജി വരുന്ന ജൂലൈ 2ന് പരിഗണിക്കും.