ജീവനറ്റ ജോയിയെ കണ്ടെത്തിയത് 46 മണിക്കൂറിന്ശേഷം; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

Kerala

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേസ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെമാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്രപുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹംപൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാ​ഗമാണിത്.

മൃത​ദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽനിന്നുംപുറത്തേക്ക്എടുത്തു. മൃതദേഹംചീർത്തഅവസ്ഥയിലാണ്. സഹപ്രവർത്തകരുംബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന്സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്.

മൃതദേഹം തിരുവനന്തപുരംമെഡിക്കൽ കോളജിലേക്ക് മാറ്റി. ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎപരിശോധനയ്ക്ക് വിധേയനാക്കും.

ജോയിയെ കണ്ടെത്താനുള്ളതിരച്ചിൽമൂന്നാം ദിവസമായ ഇന്നുംതുടർന്നിരുന്നു.
നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ളസംഘവും സ്കൂബ സംഘവും തിരച്ചിൽനടത്തിവരികയായിരുന്നു. ഇതിനിടെയാണ് തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊന്തിയതായി വിവരം ലഭിച്ചത്.
ഇതിനുപിന്നാലെ പൊലീസും ഫയർഫോഴ്സും അങ്ങോട്ടേക്ക് തിരിച്ചു.