കോഴിക്കോട് : എലത്തൂർ ട്രെയിൻ സ്ഫോടന കേസന്വേഷണം അട്ടിമറിക്കുന്നതിനാണ്
ഏ.ഡി. ജി.പി വിജയനെ,ആ സന്ദർഭത്തിൽ സസ്പെൻ്റ് ചെയ്തതെന്ന് എസ് ഡി.പി.ഐ .
ഇക്കാര്യത്തിൽ ഏ.ഡി. ജി.പി എം. ആർ അജിത്ത് കുമാറിൻ്റെ കൈകളാണ് പ്രവർത്തിച്ചത്. ശരിയായ രീതിയിൽ കേസന്വേഷണം നടക്കാതിരിക്കുവാനാണ് അജിത്ത് കുമാറിൻ്റെ ഇടപെടലുണ്ടായത്. അതുകൊണ്ടാണ് അന്വേഷണം പാതി വഴിയിൽ നിലച്ചത്.
കാസർക്കോട് മുതലുള്ള മലബാറിലെ ജില്ലകൾ ഭീകരവാദികളുടെ താവളമായി മാറിയെന്ന സംഘ്പരിവാർ പ്രചാരണത്തിന്, അടിത്തറയുണ്ടാക്കുവാനുള്ള നീക്കത്തിൻ്റെ ബാക്കി പത്രമായിരുന്നു എലത്തൂരിൽ വെച്ച് ട്രെയിനിൽ നടന്നത്.
പ്രതിയെന്ന് സംശയിക്കപ്പെട്ട ആൾ ഷാഹീൻ ബാഗിൽ നിന്നല്ലേ വരുന്നത്, പിന്നെ ഞാൻ അധികം പറയേണ്ടല്ലേ എന്ന ഏ. ഡി. ജി.പിയുടെ പ്രസ്താവനയടക്കം സംഘ്പരിവാർ നാടകത്തിന് ഇദ്ദേഹം കൂട്ടുനിന്നുവെന്നതിന് തെളിവാണെന്നും അജിത്ത് കുമാറിൻ്റെ സംഘ്പരിവാർ ബന്ധം തെളിഞ്ഞിരിക്കെ എലത്തൂർ ട്രെയിൻ സ്ഫോടന കേസ് വീണ്ടുമന്വേഷിക്കണമെന്നും എസ്.ഡി. പി.ഐ ജില്ലാ പ്രസിഡൻ്റ്റ് മുസ്തഫാ കൊമ്മേരിയും ജനറൽ സെക്രട്ടറി എൻ. കെ. റശീദ് ഉമരിയും മാധ്യമങ്ങളോട് പ്രതികരിച്ചു.