സെലിബ്രിറ്റിയാണെങ്കിലും മകൾക്കായി ഫുട്പാത്തിൽ കച്ചവടം

Uncategorized

എം. എ സേവ്യർ

മില്യൺ കണക്കിന് വ്യൂസ് ഉള്ള ഡാൻസർ മാരായ ദമ്പതികള്‍ മകള്‍ക്കായി തെരുവോരത്ത് കച്ചവടം നടത്തുന്നു. മില്യൺ കണക്കിന് വ്യൂസ് ഉള്ള ഡാൻസർ ഭാര്യ, ജയിലർ പടത്തിലെ ഡാൻസർ രമേഷ് ഭർത്താവ്, മകൾക്കായി ചിത്ര ഉരുകുന്നു.
ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരി ചിത്രയെ കാണുന്നവർക്ക് അത് ഒരു വഴി വാണിഭക്കാരി മാത്രം. എന്നാൽ ഇത് ജയിലർ പടത്തിലെ ഡാൻസർ രമേശ്‌ന്റെ സഹധർമ്മിണി ആണെന്നോ,മില്യൺ കണക്കിന് വ്യൂവേഴ്സ് ഉള്ള നർത്തകിയാണെന്നോ തിരിച്ചറിയാതെ പോയേക്കാം.

ഡാൻസർ രമേശ്‌ നിരവധി ചാനലുകളിൽ, സോഷ്യൽ മീഡിയയിൽ, ചലച്ചിത്രങ്ങളിൽ നിറഞ്ഞാടിയ താരം. ചിത്രയാകട്ടേ നർത്തന മികവ് കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിട്ടി. ഈ ദമ്പതികൾ ഒരുമിച്ച് സ്ട്രീറ്റ്റിൽ നൃത്തം വെച്ചപ്പോൾ അത് ആഘോഷമാക്കിയവർ അനവധി. അതൊക്കെ ജന്മനസുകളിലെ ജനപ്രിയ കലാകാര്യം.
കാര്യമാത്രാ പ്രസക്തമായ ജീവിത യാഥാർഥ്യം ഹൃദയത്തിൽ നീറുന്ന വേദനയോടെ ചിത്ര പറഞ്ഞു.

മകൾ ഉണ്ട്. വിവാഹിതയാണ് , വേദന സഹിക്കാൻ കഴിയാത്ത രോഗാവസ്ഥ. ചികിത്സക്ക് വലിയ തുക വേണം. മകളുടെ അച്ഛൻ രമേശ്‌ സിനിമയിലും ചാനലുകളിലുമൊക്കെ കത്തികയറുന്നതിനിടെ അകാലത്തിൽ പൊലിഞ്ഞു. അന്ത്യകർമ്മങ്ങൾക്കും അനുബന്ധ ചിലവുകൾക്കുമായി രണ്ടു ലക്ഷത്തോളം രൂപ ചിലവായി. അതിൽ ഒന്നര ലക്ഷം കടം ബാക്കി ഉണ്ട്. അതിലേക്ക് കൊള്ളാപലിശയിനത്തിൽ തുക ദിവസേന കൊടുക്കുന്നു. അതിനും അന്നത്തിനും വേണ്ടി വഴിയോര കച്ചവടം ചെയ്യാൻ ചിത്ര നിർബന്ധിതയായി.
അതിനിടെയാണ് മകൾക്ക് രോഗവും ചികിത്സയും കാണാ ചിലവുകളും കൊണ്ട് ജീവിതം വലിയ പ്രതിസന്ധിയായത്.

ചെന്നൈയിലെ സൂര്യനു കീഴിൽ നിന്ന് വഴിയോര വാണിഭം ചെയ്യുക അതീവ വിഷമമാണ്.കത്തുന്ന പകലോൻ മുകളിലും കടുത്ത അന്തരീക്ഷ മലിനീകരണം ചുറ്റുപാടും ഉള്ള നഗരാനുഭവത്തിൽ ഈ അമ്മ ഉരുകുകയാണ്. ജീവിതം പൊള്ളിപോകുന്ന അനുഭവം, അത് ആ നർത്തകിയുടെ, അമ്മയുടെ പേരുകേട്ട നർത്തകനും നടനുമായ രമേശിന്റെ വിധവയുടെ മുഖത്തു പ്രതിഫലിക്കുന്നുണ്ട്.

മുൻപും ഇന്നും സോഷ്യൽ മീഡിയയിൽ ചിരിച്ചും ചിരിപ്പിച്ചും അനവധി ചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ കിഴ്പ്പെടുത്തിയ ദാമ്പത്യ ഉന്നതി, നഗരത്തിൽ എവിടെയും പരിചിതർ, രമേശ്‌ന് മലയാളികളും തമിഴരും ഹിന്ദിക്കാരും ഇതര ഭാഷകരായി നിരവധി സുഹൃത്തുക്കൾ. അതിനു പുറമെ മഹാനഗരത്തിലും ജയിലർ അടക്കം വിവിധ ചലിക്കും ചിത്രങ്ങളിൽ കണ്ടു ഫാൻസ്‌ ഉള്ള കുടുംബം. മില്യൺ കണക്കിന്ന് വ്യൂവേഴ്സ് ഉള്ള സെലിബ്രിറ്റി ഫാമിലി. എന്നാലും ജീവിക്കാൻ
ചിത്ര ഫുട്പാത്തിൽ നിന്ന് വില്ക്കുന്നത് ഹെഡ്‍ഫോൺ, സ്പീക്കർ മൈക്ക്, കൊച്ചുകൊച്ചു റേഡിയോകൾ, ഫോൺ പൗച്, ആൻഡ്രോയ്ഡ് ഉത്പന്നങ്ങൾ അടക്കം വില കുറഞ്ഞവ മാത്രം.

വാങ്ങുന്നവരിൽ ഭൂരിപക്ഷവും ഉത്തരേന്ത്യൻ തൊഴിലാളികൾ. ഹിന്ദിയും മലയാളവും തെലുഗും മറാട്ടിയും ബംഗാളിയുമൊക്കെ ചിത്രക്കിപ്പോൾ വഴങ്ങും. മകളുടെ ചികിത്സക്കുള്ള വലിയ തുകക്കു വേണ്ടി, കൊള്ളാപലിശ കൊടുത്തു തീർക്കാൻ, രണ്ടു നേരമെങ്കിലും വിശപ്പ് മാറ്റാൻ ഈ സിലിബ്രിറ്റി കത്തുന്ന സൂര്യനെ സാക്ഷിയാക്കി അനേകം മുഖങ്ങളെ കാണുന്നു. അതിൽ ആരെങ്കിലും വാങ്ങുന്നവർ ഉണ്ടാകും. ചിലപ്പോൾ വെറും കയ്യോടെ മടങ്ങും. എന്നാലും തന്നിലെ അമ്മ തളരില്ല. മില്യൺ വ്യൂസ് ഒന്നും അന്നം തരില്ല എന്ന് ചിത്ര തിച്ചറിയാൻ വൈകിയോ?.