കൽപ്പറ്റ: ചുരൽമല മുണ്ടക്കൈ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ എസ്റ്റേറ്റ് ഭൂമിയും ഫാക്ടറിയും ഏറ്റെടുത്തതോടെ തൊഴിലാളികളെ തെരുവിൽ ഇറക്കി വിട്ടിരിക്കുകയാണ്. 276 തൊഴിലാളികൾ ഉള്ള എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ തൊഴിൽ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി ലേബർ കമ്മീഷണർ, ജില്ലാ കലക്ടർ എന്നിവർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഏപ്രിൽ 25ന് നടന്ന ചർച്ചയിൽ അഡീഷണൽ ലേബർ കമ്മീഷണറും ജോയിന്റ് ലേബർ കമ്മീഷണറും പങ്കെടുത്ത ചർച്ചയിൽ തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കണമെന്ന് ഉറപ്പുനൽകിയെങ്കിലും വിഷയം പരിഹരിച്ചില്ല. പിന്നീട് രണ്ട് തവണയായി സബ് കലക്ടറും, ഏപ്രിൽ 19ന് ജില്ലാ കലക്ടർ യോഗം വിളിക്കുകയും ഏപ്രിൽ 26ന് വീണ്ടും ചർച്ചചെയ്ത് വിഷയം പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ചർച്ച നടക്കുകയോ തീരുമാനം ആവുകയോ ഉണ്ടായില്ല. ഏപ്രിൽ 21ന് വയനാടിന്റെ ചുമതലയുള്ള മന്ത്രി ഒ ആർ കേളു ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുകയും, കേരളത്തിലെ റവന്യൂ മന്ത്രി,തൊഴിൽ വകുപ്പ് മന്ത്രി, ഒ ആർ കെളു എന്നിവരുടെ സംയുക്ത യോഗം ചേർന്ന് വിഷയം പരിഹരിക്കാൻ ഇടപെടാം എന്നും മന്ത്രി ഉറപ്പ് നൽകിയിരിന്നതാണ്. ഔദ്യോഗിക സംവിധാനങ്ങൾ വിളിച്ചു ചർച്ച നടത്തിയിട്ടും എടുത്ത തീരുമാനങ്ങൾ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. ഇതിൽ തൊഴിലാളികൾ കടുത്ത നിരാശയിലും അസംതൃപ്തിയിലും ആണ്. ഇതിൽ പ്രതിഷേധിച്ചാണ് ഭൂമിയിൽ പ്രവേശിച്ചും മറ്റും കടുത്ത സമരത്തിലേക്ക് പോകാൻ തീരുമാനിച്ചത്. തൊഴിലാളികൾക്ക് കുടിശിക ഇനത്തിൽ 13 കോടി രൂപയോളം ലഭിക്കാനുണ്ട്. ഇതിന് സർക്കാറും എസ്റ്റേറ്റ് ഉടമയും ഉത്തരവാദിയാണ്. ഭൂമി സർക്കാർ ഏറ്റെടുത്തപ്പോൾ തൊഴിലാളികളുടെ ജോലി സംരക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. തൊഴിലാളികളെ താമസസ്ഥലത്ത് നിന്നും ഇറക്കി വിടില്ല എന്ന് കലക്ടറും റവന്യൂ മന്ത്രിയും ഉറപ്പ് നൽകിയെങ്കിലും ഏഴ് ദിവസം കൊണ്ട് താമസസ്ഥലം ഒഴിയണമെന്ന് ജീവനക്കാർ താമസിക്കുന്ന കോട്ടേഴ്സുകളിൽ നോട്ടീസ് പതിക്കുകയും എസ്റ്റേറ്റ് ജീവനക്കാരെ ഇറക്കിവിടാൻ റവന്യൂ ജീവനക്കാർ തയ്യാറായി വന്നിരിക്കുകയാണ്. ഒരു കാരണവശാലും ജീവനക്കാരെ ഇറക്കിവിടാൻ അനുവദിക്കില്ല എന്നും ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങളിലായി 13 കോടി രൂപയോളം കുടിശ്ശിക നൽകാൻ ഉണ്ട്. ഈ വിഷയം പരിഹരിക്കാത്ത പക്ഷം ഭൂമിയിൽ പ്രവേശിച്ചും കുടിൽ കെട്ടിയും കടുത്ത പ്രക്ഷോഭത്തിലേക്ക് പോകാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചു. യോഗത്തിൽ എൻ വേണുഗോപാൽ അധ്യക്ഷൻ ആയിരുന്നു. പി ഗഗാറിൻ, പി പി ആലി, എൻ ഒ ദേവസ്യ, യു കരുണൻ, കെ ടി ബാലകൃഷ്ണൻ, ഗിരീഷ് കൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു