കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം നൽകാനുള്ള കാലതാമസം ഒഴിവാകമെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ് പ്രതിഭാ സംഗമം ആവശ്യപ്പെട്ടു.
കോഴ്സുകൾ പൂർത്തിയാക്കിയതിന് ശേഷം ലഭിക്കുന്ന സ്കോളർഷിപ്പുകൾ ഉപകാരപ്പെടാതെ പോവുകയാണ് പതിവ്.
സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾ വായ്പയെടുത്ത് തീരാകടത്തിലേക്ക് തള്ളിവിടപ്പെടുന്നതും നിത്യ സംഭവമാണ്. ഇത്തരം പ്രവണതകൾക്കെതിരെ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കണം.
പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര പ്രതിസന്ധികൾ അടക്കം പരിഹരിച്ച പഠനം സുഗമമാക്കണം. സ്കൂൾ വിപണിയിലെ വർദ്ധിച്ചുവരുന്ന വില നിയന്ത്രിക്കണമെന്നും സംഗമം കൂട്ടിച്ചേർത്തു.
സംഗമം വിസ്ഡം സംസ്ഥാന ട്രഷറർ കെ.സജ്ജാദ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫുവാൻ ബറാമി അൽഹികമി അധ്യക്ഷത വഹിച്ചു.
വിസ്ഡം വിദ്യഭ്യാസ വകുപ്പ് കോ കരിക്കുലർ ഹെഡ് എജ്യുക്കേഷൻ പി.കെ അംജദ് മദനി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന സെക്രട്ടറി റൈഹാൻ ഷഹീദ് എറണാകുളം, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ശാമിൽ താനൂർ, സുഹൈൽ കല്ലായി, ശിയാദ് ഹസ്സൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സംഗമത്തിൽ ആദരിച്ചു.