കേരള ചിക്കൻ പദ്ധതി ക്കായി അട്ടപ്പാടിയിൽ വയനാട് ബ്രഹ്മഗിരി
സൊസൈറ്റിയുടെ കൈവശത്തിൽ ഉണ്ട് എന്ന പറയപ്പെടുന്ന ഭൂമി വിൽപന നടത്താനുള്ള നീക്കത്തെ തടയണമെന്ന് എ.ഐ.കെ. കെ. എസ് സംസ്ഥാന പ്രസിഡൻ്റും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ നേതാവുമായ സഖാവ് സുകുമാരൻ അട്ടപ്പാടി ആവശ്യപ്പെട്ടു.
വയനാട് കേന്ദ്രീ കരിച്ച് പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി എന്ന സ്ഥാപനം അട്ടപ്പാടി കോ ട്ടത്തറ വില്ലേജിൽ 255/1, 255/2, 251/1, 251/2, 209 എന്നീ സർവേ നമ്പറിലെ ഭൂമിയാണ് വിൽപനക്ക് വെച്ചത്.
2025 മാർച്ച് 29നാണ് സൊസൈറ്റി വസ്തുവിൽപനക്കായി പത്രപരസ്യം നൽകിയത്. പത്രപരസ്യത്തിൽ പറഞ്ഞിരിക്കുന്ന സൊസൈറ്റിയുടെ കൈവശമുണ്ട് എന്നു പറയുന്ന 21 ഏക്കർ ഭൂമിയുടെ രജിസ്റ്റർ ചെയ്യപ്പെട്ട ആ ധാരങ്ങൾ പരിശോധിക്കണമെന്നും ഈ വിഷയത്തിൽ ഉചിതമാ യ നടപടി സ്വീകരിക്കണമെന്നും സഖാവ്സുകുമാരൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സർവേ സെറ്റി ൽമെന്റ് രജിസ്റ്റർ പരിശോധിക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാ ണ് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശികന് പരാതി നൽകി. മണ്ണാർക്കാട് മൂപ്പിൽ നായരുടെ തണ്ടപ്പേരിൽ കോട്ടത്തറ വില്ലേജിൽ രജിസ്റ്ററിൽ കാണി ച്ചിരിക്കുന്ന വസ്തുവും ഇതിൽ ഉണ്ടെന്നും ഇത് ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാറിൽ നിക്ഷിപ്തമായ ഭൂമിയാണെന്നും സുകുമാരൻ പറഞ്ഞു. ഈ ഭൂമി കൈവശ പ്പെടുത്താനോ വിൽക്കാനോ ആർക്കും അധികാരമില്ല. ബ്രഹ്മഗിരി സൊസൈറ്റിയുടെ കൈവശം ഈ ഭൂമി എത്തിയത് എങ്ങനെ യെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.