പൈക ആശുപത്രിക്ക് സൗജന്യമായി സ്ഥലം നല്‍കിയ മാത്തച്ചന്‍ എം കുരുവിനാക്കുന്നേലിന്‍റെ പേര് നല്‍കണമെന്ന ആവശ്യത്തോട് സര്‍ക്കാരിന് എതിര്‍പ്പ്

News

പാലാ: പൈക ഗവണ്‍മെന്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് മാത്തച്ചന്‍ എം കുരുവിനാല്‍കുന്നേലിന്റെ പേര് നല്‍കാനാവില്ലെന്ന് ആരോഗ്യവകുപ്പ് മാണി സി കാപ്പന്‍ എം എല്‍ എയെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് മാണി സി കാപ്പന്‍ എം എല്‍ എ 2021 ല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നിവേദനം നല്‍കിയിരുന്നു. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയാണ് എം എല്‍ എ ഈ നിവേദനം നല്‍കിയത്. ഇത് സംബന്ധിച്ചു മാണി സി കാപ്പന് നിവേദനങ്ങളും ലഭിച്ചിരുന്നു.

ജില്ലാ വനിതാ ശിശുദിന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

പൈക ടൗണില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ രണ്ടേക്കറിലധികം സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് മാത്തച്ചന്‍ എം കുരുവിനാക്കുന്നേല്‍ ആയിരുന്നു. നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനായിരുന്ന മാത്തച്ചന്‍ കുരുവിനാന്നേലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും പുതുതലമുറയ്ക്കു മാതൃകയാകുന്നതിനും വേണ്ടിയാണ് പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മാത്തച്ചന്‍ എം കരുവിനാക്കുന്നേലിന്റെ പേര് നല്‍കണമെന്ന നിര്‍ദ്ദേശം ഉന്നയിച്ചതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി വേദനിപ്പിച്ചെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പേര് നല്‍കാനുള്ള ശ്രമം തുടരുമെന്നും എം എല്‍ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *