അടങ്ങി നിന്നില്ലെങ്കില്‍ ബജ്‌റംഗ് ദള്ളിനെ നിരോധിക്കും; ആര്‍ എസ് എസിന് വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാമെന്ന് പ്രിയങ്ക് ഖാര്‍ഗെ

India

ബംഗളുരു: തീവ്രവാദ നിലപാടുമായി പ്രവര്‍ത്തിച്ച് സൈ്വര്യ ജീവിത്തിന് ഭംഗം വരുത്തിയാല്‍ ബജ്‌റംഗദളിനെ നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍ എസ് എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിനെ കര്‍ണാടകയില്‍ നിരോധിക്കാനുള്ള ചര്‍ച്ച ഇതിനോടകം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.

നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ബജറംഗദള്‍ അടക്കമുള്ള ഏത് സംഘടനയെും ഉരുക്കുമുഷ്ടിയോടെ നേരിടാനാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കാവി ഷാളോ ചരടോ അണിഞ്ഞ് ജോലിക്കെത്തരുതെന്ന് പൊലീസുകാരോട് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നിര്‍ദേശിച്ചിട്ടുണ്ട്.