സിദ്ദീഖിന്‍റെ മൃതദേഹം രണ്ടായി മുറിച്ച നിലയില്‍; ഏഴ് ദിവസം പഴക്കം

Kerala

പാലക്കാട്: സിദ്ദീഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്. അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെടുത്ത ട്രോളിയില്‍ ഉണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ക്കാണ് ഏഴുദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. മൃതദേഹം രണ്ടായി മുറിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. മലപ്പുറം എസ് പി സൂരജ് ദാസാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ ചെന്നൈയില്‍ നിന്നെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 19ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 3.09നും 3.11നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കയറ്റി കൊണ്ടുപോയത്. ഇതെല്ലം ചെയ്യുന്നത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് കാണാനാകും. പുറത്തു നിര്‍ത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാഗുകള്‍ കൊണ്ടു വെക്കുന്നത് ദൃശ്യങ്ങളിലുണ്ട്.