കേന്ദ്ര ഭരണപരാജയം മറയ്ക്കാന്‍ വിവാദങ്ങള്‍ മറയാക്കുന്നു: കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ

Kerala

മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ ഒമ്പത് വര്‍ഷത്തെ ഭരണ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനാണ് ഏക സിവില്‍ കോഡ് വിവാദത്തിലൂടെ ശ്രമിക്കുന്നതെന്ന് കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ ജില്ല തഹ്‌രീക് പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ ആഭ്യന്തര കലാപങ്ങള്‍ മാസങ്ങളായിട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്ത ബി ജെ പി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ആസൂത്രിതമായ വിദ്വേഷ പ്രചരണങ്ങളിലുടെ രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് ഇന്ത്യയിലെ സാധാരണക്കാര്‍ ദുരിതം പേറുകയാണ്.

ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാക്കി സാമുദായിക ദ്രുവീകരണത്തിലൂടെ അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനുവരി 25 മുതല്‍ 28 കൂടി കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമങ്ങളുടെ ജില്ലതല ഉദ്ഘാടനം വെള്ളുവമ്പ്രത്ത് ജില്ലാ പ്രസിഡന്റ് ഡോ. യു.പി യഹ് യാഖാന്‍ മദനിനിര്‍വ്വഹിച്ചു.സംസ്ഥാന സമ്മേളന സംഘാടക സമിതി രക്ഷാധികാരി ടി.പി അബ്ദുല്‍ കബീര്‍ മോങ്ങം അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി എ.നൂറുദ്ദീന്‍, അലി മദനി മെറയൂര്‍,ഐ.എസ്.എം ജില്ല സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, എം.എസ്.എം ജില്ല പ്രസിണ്ടന്റ് ശഹീര്‍ പുല്ലൂര്‍, സി.അബ്ദുല്‍ ജലീല്‍ മോങ്ങം, അബൂ തറയില്‍, ഹമീദലി മൊറയൂര്‍, ഇല്‍യാസ് മോങ്ങം, റഫീഖ് വള്ളുവമ്പ്രം, അബ്ദുള്ള മാസ്റ്റര്‍ മലപ്പുറം,ഇര്‍ഷാദ് അന്‍വാരി, എന്‍.എം മുസ്തഫ, എന്നിവര്‍ പ്രസംഗിച്ചു.