പാര്‍ട്ടി സംരക്ഷണത്തില്‍ പൊലീസ് മൃദുസമീപനം സ്വീകരിച്ചു; ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ഡി വൈ എഫ് ഐക്കാരനെ കോടതി വെറുതെ വിട്ടു

Kerala

എന്‍റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്‍റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകു പെണ്‍കുട്ടിയുടെ അമ്മ

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊടതി വെറുതെ വിടുന്നത് ഡി വൈ എഫ് ഐയുടെ മുന്‍ റെഡ് വാളണ്ടിയറെ. സി പി എം ഭരിക്കുമ്പോള്‍ അതേ പാര്‍ട്ടിക്കാരന്‍ അതിക്രൂരമായി പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. അന്ന് കൊല നടന്നപ്പോഴും പലരും മൗനം പാലിച്ചു. പ്രതികരണം നടത്താത്ത സാംസ്‌കാരിക ബുദ്ധിജീവികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തരംഗമുണ്ടായിരുന്നു. കോടതി വെറുതെ വിട്ടതോടെ ഡി വൈ എഫ് ഐ നേതാവായ അര്‍ജുന് ഇനി വീണ്ടും പൊതു രംഗത്ത് സജീവമാകാം.

അര്‍ജുന്‍ ചുരക്കുളം എസ്‌റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. അര്‍ജുന്റെ അച്ഛനും സി പി എം പ്രവര്‍ത്തകനായിരുന്നു. അര്‍ജുനോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അര്‍ജുന്‍ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകനായതിനാല്‍ പൊലീസ് നേരാംവണ്ണം അന്വേഷിച്ചിരുന്നില്ലെന്നും പട്ടികജാതിക്കാരനല്ലാത്ത പ്രതിയെ പട്ടികജാതിക്കാരനാക്കിയാണ് പൊലീസ് അവതരിപ്പിച്ചതെന്നും പരാതിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. വിചാരണയ്‌ക്കൊടുവില്‍ തെളിവില്ലായ്മ പ്രതിക്ക് തുണയായി. ഇതോടെ കുറ്റവിമുക്തനുമായി.

ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ അര്‍ജുന്‍ സമീപ ലയങ്ങളിലെ ആണ്‍കുട്ടികളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നിരവധി യുവാക്കളെ പാര്‍ട്ടി പരേഡില്‍ യൂണിഫോമില്‍ പങ്കെടുപ്പിച്ചിരുന്നതും അര്‍ജുന്റെ നേതൃത്വത്തിലായിരുന്നു. അര്‍ജുന്റേത് പാര്‍ട്ടി കുടുംബമാണ്. അച്ഛന്‍ തൊഴിലാളി യൂണിയന്‍ നേതാവായതിനാല്‍ ലയങ്ങളിലുള്ളവര്‍ക്ക് യുവാവിനോട് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഇതെല്ലാം ഈ കേസിന്റെ തുടക്കത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കേസില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പ്രതി രക്ഷപ്പെടില്ലെന്നുമായിരുന്നു അന്ന് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്ന വിധി.

കുറ്റ വിമുക്തനായ അര്‍ജുനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാന്‍ സാധ്യത ഏറെയാണ്. കേരളത്തെ നടുക്കിയ കൊലയില്‍ അതിവേഗ വിചാരണയും ഏതാണ്ട് നടന്നു. രണ്ടു കൊല്ലം കൊണ്ടു അര്‍ജുനെ വെറുതെ വിട്ടു. ഇനി പുനരന്വേഷണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം പ്രതിയെ കോടതി വെറുതെ വിട്ടതോടെ നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. എന്റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകും’, പെണ്‍കുട്ടിയുടെ അമ്മ രോഷത്തോടെ പറഞ്ഞു.