യുവതിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട ഹിമാചല്ലിലെ ബി ജെ പി എം എൽ എക്കെതിരെ കേസ്

India

ഷിംല: യുവതിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത്
പൊലീസ്. ഹിമാചൽപ്രദേശ് ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകന്റെ മകളായ ഇരുപതുകാരി നൽകിയ
പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റും മുൻ ഡപ്യൂട്ടി സ്പീക്കറുമായ ഹൻസ്
രാജിനെതിരെ കഴിഞ്ഞ ഒമ്പതിനാണ് യുവതി പരാതി നൽകുന്നത്. ചമ്പയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സംഭവം തിങ്കളാഴ്ചയാണ് പുറത്തുവരുന്നത്.
മണിക്കൂറുകൾക്ക് ശേഷം മാനസിക സമ്മർദത്താലും ചിലരുടെ പ്രേരണയാലുമാണ് കേസ്
നൽകിയതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി ഫേസ്ബുക്കിൽ ലൈവ് ചെയ്തിരുന്നു.

അതേസമയം പ്രാദേശിക മജിസ്ട്രേറ്റിന് മുന്നിൽ സിആർപിസി 164-ാം വകുപ്പ് പ്രകാരം യുവതി മൊഴി രേഖപ്പെടുത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊഴിയിൽ വിഷയത്തിൽ തുടരാൻ താത്പര്യമില്ലെന്ന് യുവതി പറഞ്ഞിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.