തിരുവനന്തപുരം: ക്യാൻസറിനെ പ്രതിരോധിക്കാൻ വൈദ്യശാസ്ത്ര രംഗവും, സമൂഹവും ഒരുപോലെ മുന്നിട്ടിറങ്ങണമെന്ന് ജിജി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സെക്രട്ടറിയുമായ ഷീജ ജി മനോജൻ പ്രസ്താവിച്ചു.
ഗോകുലം ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ സാറിന്റെ ഉദ്ദേശ ലക്ഷ്യത്തിന്റെ ഭാഗമായി സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലുള്ള ചികിത്സ കിട്ടുന്ന തരത്തിലുള്ള കാൻസർ രോഗത്തിന്റെ ഭീകരത മനസ്സിലാക്കി ജിജി ഹോസ്പിറ്റലിന്റെ ഭാഗമായി ബ്രസ്റ്റ് ക്യാൻസർ ക്ലിനിക്ക് തുടങ്ങുന്നതായും ഷീജ ജി മനോജൻ അറിയിച്ചു.
ജിജി ഹോസ്പിറ്റലിന്റെയും ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെയും നേതൃത്വത്തിൽ ക്യാനെറേസ് 24 പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു മാനേജിങ് ഡയറക്ടർ ഷീജ ജി മനോജൻ
ശ്രീ ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്ന സി എം ഇ കോൺഫറൻസിൽ ശ്രീ ഗോകുലം ഹെൽത്ത് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ അധ്യക്ഷത വഹിച്ചു.
അംപോക്ക് , ടി ഒ സി, ആർസിസി മെഡിക്കൽ ഓങ്കോളജി അസോസിയേഷൻ, കേരള അസോസിയേഷൻ, സർജിക്കൽ ഓങ്കോളജി എന്നീ ഓങ്കോളജി അസോസിയേഷനുകളുടെ സഹകരണ സഹകരണത്തോടെയാണ് കോൺഫ്രൻസ് നടന്നത്.
പ്രമുഖ മെഡിസിൻ ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ സി എം ഇ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും വ്യത്യസ്തമായ രീതിയിൽ സ്കാനാർബുദ ചികിത്സയിൽ ഉണ്ടായ പരിണാമത്തെക്കുറിച്ചും മാറ് മുറിച്ച നീക്കം ചെയ്യുന്നതിന് പകരം മുഴ നീക്കം ചെയ്യുന്ന നൂതന ചികിത്സാ രീതികളെ കുറിച്ചും വളരെ വിവരണങ്ങൾ കോൺവെൻസിൽ നൽകുകയുണ്ടായി. ആർസിസി ഓങ്കോളജി ഡിപ്പാർട്ട്മെന്റ് എച്ച് ഓ ഡി ഡോ ശ്രീജിത്ത്, ഡോ ഗായത്രി ഗോപൻ, ഡോക്ടർ പി പി അൻസാർ, ഡോ ജയകുമാർ, ഡോ രാഹുൽ നമ്പ്യാർ, ഡോ ഹരിത തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിലെ 200 തിരഞ്ഞെടുക്കപ്പെട്ട 200ലധികം ഓങ്കോളജിസ്റ്റുകൾ സിഎംഇയിൽ പങ്കെടുക്കുന്നു