മാമുക്കോയയുടെ വേര്‍പാട് സിനിമ മേഖലയ്ക് മാത്രമല്ല വ്യാപാര മേഖലയ്ക്കും തീരാനഷ്ടം: ഷെവ. സി ഇ ചാക്കുണ്ണി

Kozhikode

കോഴക്കോട്: മാമുക്കോയയുടെ ആകസ്മിക വേര്‍പാട് നാടക ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല വ്യാപാര വ്യവസായ മേഖലയ്ക്കും തീരാനഷ്ടമാണ്. അന്ത്യം വരെയും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. 1980 കളില്‍ ടി നസറുദ്ദീന്റെ നേതൃത്വത്തില്‍ കേരള വ്യാപാര വ്യവസായ ഏകോപന സമിതി കെട്ടിപ്പടുക്കുന്ന അവസരത്തില്‍ എ കെ പുതിയങ്ങാടി രചിച്ച മോചനം എന്ന നാടകത്തിലെ പ്രധാന വേഷം ചെയ്തു എന്ന് മാത്രമല്ല ആ നാടകത്തിന്റെ ആകര്‍ഷണ ബിന്ദു കൂടിയായിരുന്നു മാമുക്കോയ. കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരത്തിലധികം വേദികളിലാണ് ഈ നാടകം അരങ്ങേറിയത്. കേരളത്തില്‍ ഉടനീളം ഏകോപന സമിതിയുടെ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആ നാടകം ഏറെ സഹായകമായി. ഏവര്‍ക്കും പ്രിയങ്കരനായ ബഹുമുഖ പ്രതിഭയായ ഇന്നസെന്റിന്റെ വേര്‍പാടില്‍ നിന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ മോചിതരാവുന്നതിനു മുമ്പ് തന്നെ അനുഗ്രഹീത കലാകാരന്‍ മാമുക്കോയുടെ വേര്‍പാട് ഏവര്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. നിരവധി വേദികളിലും, ചടങ്ങുകളിലും അദ്ദേഹത്തോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉപാധികള്‍ ഒന്നും വയ്ക്കാതെ ഓട്ടോറിക്ഷയില്‍ പോലും ചടങ്ങില്‍ എത്താറുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ചെയ്യുന്ന മലയാള ചലച്ചിത്ര കാണികള്‍ ( മക്കള്‍), ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഡിസ്റ്റിക്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പേരിലും സ്വന്തം പേരിലും അനുശോചനം രേഖപ്പെടുത്തുന്നതായി ഷെവ. സി. ഇ. ചാക്കുണ്ണി പറഞ്ഞു.