രാജ്യത്തിന്‍റെ പേരുമാറ്റം സംഘപരിവാര്‍ അജണ്ടകളുടെ തുടര്‍ച്ച: എം എസ് എം നേതൃസംഗമം

Malappuram

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളോട് മുഖം തിരിച്ച് രാജ്യത്തിന്റെ പേരു മാറ്റാന്‍ ധൃതിപ്പെടുന്ന മോദീസര്‍ക്കാര്‍ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ നടപടിയെടുക്കണമെന് എം.എസ്.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പേരല്ല ജനങ്ങളുട ദുരിതമാണ് മാറ്റപ്പെടേണ്ടത്. നോട്ട് നിരോധനം പോലെ രാജ്യത്തെ ജനങ്ങളെയൊന്നടങ്കം തെരുവിലിറക്കി ദുരിതപ്പാടിലാക്കാനെ രാജ്യത്തിന്റെ പേര് മാറ്റത്തിലൂടെ സാധ്യമാവു എന്ന് യോഗം വിലയിരുത്തി.

ഇന്ത്യയുടെ നാമം ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യുവാനുള്ള ആലോചനകള്‍, രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ അജണ്ടകളൂടെ തുടര്‍ച്ചയാണെന്നും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും നേതൃസംഗമം അഭിപ്രായപ്പെട്ടു. രാജ്യം നിലവില്‍ അനുഭവിക്കുന്ന ഏറെ പ്രധാന്യമുള്ള വിഷയങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടി അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറേണ്ടതുണ്ട്. മതേതര ഇന്ത്യയെ ഹിന്ദുത്വ രാജ്യമായി പ്രഖ്യാപിക്കാനുള്ള സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും എം.എസ്.എം നിരീക്ഷിച്ചു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു, സംസ്ഥാന ഭാരവാഹികളായ നദീര്‍ മൊറയൂര്‍, സവാദ് പൂനൂര്‍, ഫഹീം പുളിക്കല്‍, സാജിദ് ഈരാറ്റുപേട്ട,നജീബ് തവനൂര്‍, ഷഫീഖ് അസ്ഹരി, സമാഹ് ഫാറൂഖി ,അഡ്വ.നജാദ് കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു.